സംബാറിെൻറ വയർ കാശ്കുടുക്ക; ഡോക്ടർമാർക്ക് കിട്ടിയത് 72 നാണയങ്ങൾ
text_fieldsനാസിക്: കൃഷ്ണ സോമല്യ സംബാറിെൻറ വയറുകീറിയ ഡോക്ടർമാർ ഞെട്ടി. അതിൽ നിറയെ നാണയങ്ങൾ. എണ്ണിയെണ്ണി പുറത്തെടുത്തത് 72 എണ്ണം. ഇതാകെട്ട സംബാർ പലകാലത്ത് വിഴുങ്ങിയതും.
എല്ലാം ‘കാശ്കുടുക്ക’യിൽ ഭദ്രമായിരുന്നു. മഹാരാഷ്ട്രയിൽ പൽഗാർ ജില്ലയിലെ തലസരി താലൂക്കിലുള്ള തൊറട്പഡ ആദിവാസി വിഭാഗക്കാരനാണ് 50കാരനായ സംബാർ. 20 വർഷമായി ലോഹവസ്തുക്കൾ വിഴുങ്ങാൻ തോന്നുന്ന അപൂർവ മാനസികാവസ്ഥയുടെ പിടിയിലാണ് ഇദ്ദേഹം.
അസുഖത്തിെൻറ പേര് മെറ്റല്ലോഫാഗിയ. നാണയങ്ങൾ ഇടതടവില്ലാതെ ഉള്ളിൽച്ചെല്ലാൻ കാരണം ഇതാണത്രേ.
കൂടാതെ കുടൽ-വയർ സംബന്ധമായ ‘ബിസോർ’ എന്ന അസുഖവും പോഷക ഗുണമില്ലാത്ത സാധനങ്ങൾ തിന്നാൻ തോന്നുന്ന ‘പിക’ രോഗവും സംബാറിനുണ്ടെന്ന് ശസ്ത്രക്രിയ നടത്തിയ ഡോ. അമിത് കെലെ പറഞ്ഞു. അടുത്തിടെ ഛർദ്ദിയും വയറുവേദനയും കലശലായപ്പോഴാണ് സംബാർ ആശുപത്രിയിലെത്തിയത്. തുടർന്ന് അടിയന്തര ശസ്ത്രക്രിയ വിധിച്ചു.
ശസ്ത്രക്രിയ മൂന്നര മണിക്കൂർ നീണ്ടതായും സംബാർ സുഖംപ്രാപിക്കുന്നതായും ഡോ. കെലെ പറഞ്ഞു. ഒക്ടോബർ അവസാനം െകാൽക്കത്ത മെഡിക്കൽ കോളജിൽ 48കാരെൻറ വയറ്റിൽ നിന്ന് ഒരു കിലോ തൂക്കം വരുന്ന 639 ആണികൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിരുന്നു. സ്കിസോഫ്രീനിയ രോഗിയായിരുന്നു ഇദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.