Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡോക്ടറുടെ...

ഡോക്ടറുടെ ബലാത്സംഗക്കൊല: മുഖ്യമന്ത്രിയുമായി ചർച്ചക്ക് സമരക്കാർ

text_fields
bookmark_border
kolkota protest 768678
cancel
camera_alt

അനിശ്ചിതകാല ഉപവാസ സമരത്തിലുള്ള ജൂനിയർ ഡോക്ടർമാർക്ക് പിന്തുണയുമായി എത്തിയവർ

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായുള്ള ചർച്ചയിൽ പങ്കെടുക്കുമെന്ന് പണിമുടക്കുന്ന ജൂനിയർ ഡോക്ടർമാർ. അനിശ്ചിതകാല ഉപവാസസമരം പിൻവലിക്കണോയെന്ന കാര്യത്തിൽ ചർച്ചക്കുശേഷം തീരുമാനമെടുക്കുമെന്നും ഡോക്ടർമാർ പറഞ്ഞു.

ആർ.ജി കർ മെഡിക്കൽ കോളജിൽ വനിത ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ജൂനിയർ ഡോക്ടർമാർ നടത്തുന്ന സമരം പിൻവലിക്കണമെന്ന് മുഖ്യമന്ത്രി മമത ബാനർജി ശനിയാഴ്ച അഭ്യർഥിച്ചിരുന്നു. സമരക്കാരുടെ മിക്ക ആവശ്യങ്ങളും അംഗീകരിച്ചതായി പറഞ്ഞ അവർ, സംസ്ഥാനത്തെ ആരോഗ്യ സെക്രട്ടറിയെ മാറ്റണമെന്ന ആവശ്യം തള്ളി.

ഞായറാഴ്ച ചേർന്ന വെസ്റ്റ് ബംഗാൾ ജൂനിയർ ഡോക്ടേഴ്സ് ഫ്രണ്ട് പൊതുയോഗത്തിന് ശേഷമാണ് സർക്കാർ വിളിച്ച യോഗത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചത്. യോഗത്തിന് മുമ്പ് അനിശ്ചിതകാല സമരം പിൻവലിക്കില്ലെന്ന് ഡോക്ടർമാരിലൊരാളായ ദേബാശിഷ് ഹാൽദെർ പറഞ്ഞു.

സംസ്ഥാന സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി മമത ബാനർജിയുമായി 45 മിനിറ്റ് ചർച്ചക്ക് ചീഫ് സെക്രട്ടറി മനോജ് പാന്താണ് സമരക്കാരെ ക്ഷണിച്ചത്. ചർച്ചക്ക് മുമ്പ് സമരം പിൻവലിക്കണമെന്ന നിർദേശവും അദ്ദേഹം മുന്നോട്ടുവെച്ചിരുന്നു. ശനിയാഴ്ച അദ്ദേഹം സമരപ്പന്തലിലെത്തി ജൂനിയർ ഡോക്ടർമാരെ കണ്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata Banerjeekolkata rape murder
News Summary - Doctor's rape murder: Protesters ready for discussion with Chief Minister
Next Story