ഡൽഹി കലാപബാധിതർക്ക് കാമ്പസിൽ അഭയം നൽകരുത് -ജെ.എൻ.യു വി.സി
text_fieldsന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ കലാപത്തിനിരയായവർക്ക് കാമ്പസിൽ അഭയം നൽകി യാൽ നടപടിയെടുക്കുമെന്ന് കാണിച്ച് ജെ.എൻ.യു വിദ്യാർഥി യൂനിയന്‍ അധികൃതരുടെ നോട്ട ീസ്. മുന്നറിയിപ്പ് ലംഘിക്കുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഇര കള്‍ക്ക് കാമ്പസില്‍ അഭയം നല്കാന് വിദ്യാർഥി യൂനിയന്‍ അവകാശമില്ലെന്നും ജെ.എന്‍.യു ഭരണവിഭാഗം നൽകിയ നോട്ടീസില്‍ പറയുന്നു.
സ്ഥാപനത്തെ പഠനത്തിനും ഗവേഷണത്തിനുമായി നിലനിര്ത്തേണ്ടതിെൻറ ആവശ്യകതയെക്കുറിച്ച് ഓര്‍മപ്പെടുത്തുന്നതായും നോട്ടീസില്‍ ചൂണ്ടിക്കാട്ടി. കാമ്പസിലുണ്ടാകുന്ന അസൗകര്യങ്ങള്‍ക്കും അരക്ഷിതാവസ്ഥക്കും വിദ്യാർഥി യൂനിയനായിരിക്കും ഉത്തരവാദി.
അക്രമത്തിനിരയായവര്‍ക്ക് വിദ്യാർഥി യൂനിയന്‍ അഭയം നല്‍കാമെന്ന് അറിയിച്ചതോടെ തങ്ങള്‍ക്ക് അരക്ഷിതാവസ്ഥ അനുഭവപ്പെടുെന്നന്ന് ചൂണ്ടിക്കാണിച്ച് ഫോൺകാൾ ലഭിെച്ചന്നും അത് അനുവദിക്കാനാവില്ലെന്നുമാണ് അധികൃതർ പറയുന്നത്. ഇരകള്‍ക്ക് ജെ.എന്‍.യു കാമ്പസും യൂനിയന്‍ ഓഫിസും തുറന്നു നല്‍കുമെന്ന് ജെ.എൻ.എസ്.യു ട്വീറ്റു ചെയ്തിരുന്നു.
അതിനിടെ, കാമ്പസിെൻറ സുരക്ഷ പ്രധാനമാണെന്നും അതുകൊണ്ടാണ് പുറത്തുനിന്ന് ആളുകളെ കൊണ്ടുവരുന്നതിനെ വിലക്കുന്നതെന്നും നോട്ടീസ് വിവാദമായതോടെ വൈസ് ചാൻസലർ ജഗദേഷ് കുമാർ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.