Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോച്ചിങ് സെന്‍ററുകൾ...

കോച്ചിങ് സെന്‍ററുകൾ നിരോധിക്കാൻ ശിപാർശ ചെയ്ത് തമിഴ്‌നാട് വിദ്യാഭ്യാസ നയത്തിന്‍റെ കരട്

text_fields
bookmark_border
representational image
cancel

ചെന്നൈ: കോച്ചിങ് സെന്‍ററുകൾ നിരോധിക്കണമെന്ന് തമിഴ്നാട് വിദ്യാഭ്യാസ നയത്തിന്‍റെ കരട്. ജസ്റ്റിസ് മുരുകേശന്‍റെ നേതൃത്വത്തിലുള്ള പാനൽ തമിഴ്‌നാട് സർക്കാറിന് സമർപ്പിച്ച സംസ്ഥാന വിദ്യാഭ്യാസ നയത്തിന്‍റെ കരട് കോച്ചിങ്, ട്യൂഷൻ സെന്‍ററുകൾ എന്നിവ നിരോധിക്കണമെന്നും വിദ്യാഭ്യാസത്തിന്‍റെ വാണിജ്യവൽക്കരണം തടയുന്നതിനുള്ള നടപടികളും ശുപാർശ ചെയ്തിട്ടുണ്ട്.

550 പേജുള്ള ശുപാർശകൾ 14 അംഗ സമിതി തിങ്കളാഴ്ച തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് സമർപ്പിച്ചു. സ്‌കൂളുകൾക്കും കോളജുകൾക്കും സമാന്തരമായി പ്രവർത്തിക്കുന്ന എല്ലാ കോച്ചിങ് സെന്‍ററുകളും ട്യൂഷൻ സെന്‍ററുകളും നിരോധിക്കണമെന്ന് റിപ്പോർട്ട് ശക്തമായി ശുപാർശ ചെയ്യുന്നു.

കോച്ചിങ് സെന്‍ററുകളും സ്വകാര്യ സ്ഥാപനങ്ങളും വിദ്യാഭ്യാസത്തെ വാണിജ്യ ചരക്കായി കണക്കാക്കുകയും അവരുടെ പ്രവർത്തനങ്ങൾ പരസ്യപ്പെടുത്തുകയും ചെയ്യുന്നു. ഇത്തരം നീചമായ നടപടികൾക്കെതിരെ ശരിയായ നടപടി സ്വീകരിച്ചില്ലെങ്കിൽ സ്‌കൂളുകളും കോളേജുകളും അനാവശ്യമായി പോകുമെന്ന് റിപ്പോർട്ട് പറയുന്നു.

കോച്ചിങ് സെന്‍ററുകൾ സർക്കാറിന്‍റെ ഒരു റെഗുലേറ്ററി ബോഡിയുടെയും പരിധിയിൽ വരുന്നതല്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ഉചിതമായ അധികാരങ്ങളുള്ള ഒരു റെഗുലേറ്ററി ബോഡി രൂപീകരിച്ച് സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പാനൽ നിർദ്ദേശിച്ചു.

മാധ്യമങ്ങളിലൂടെയുള്ള ഔപചാരിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാത്തരം പരസ്യങ്ങളും നിരോധിക്കുന്ന കാര്യം സംസ്ഥാനം പരിഗണിക്കണം. ഏതെങ്കിലും സ്ഥാപനം ഏതെങ്കിലും രൂപത്തിൽ ഔപചാരിക വിദ്യാഭ്യാസം നൽകുന്നതിന് പരസ്യം ചെയ്യുന്നത് വാണിജ്യവൽക്കരണത്തിന് തുല്യമാണ്.

സ്കൂൾ വിദ്യാഭ്യാസത്തിൽ ഒന്നാം ഭാഷയായി തമിഴ് നിർബന്ധമായും നിലനിർത്തണമെന്ന് സമിതി നിർദേശിച്ചു. പ്രൈമറി മുതൽ യൂണിവേഴ്സിറ്റി തലം വരെയുള്ള പഠനകാലം തമിഴ് മീഡിയം വഴിയാക്കണമെന്നും ശുപാർശ ചെയ്തു.

പാഠ്യപദ്ധതി ലക്ഷ്യാധിഷ്ഠിതവും സാമൂഹികമായും സാംസ്കാരികമായും പ്രതികരിക്കുന്നതും അറിവും ദൈനംദിന ജീവിതവും ബന്ധിപ്പിക്കുന്നതും ഭരണഘടന മൂല്യങ്ങളിൽ വേരൂന്നിയതുമായിരിക്കണമെന്ന് കരട് റിപ്പോർട്ട് നിർദ്ദേശിച്ചു.

ഇൻസിനറേറ്ററുകളുള്ള നല്ല വായുസഞ്ചാരമുള്ള ടോയ്‌ലറ്റുകൾ, പെൺകുട്ടികൾക്ക് ബുദ്ധിമുട്ടില്ലാത്ത യാത്രാസൗകര്യം, ഫിറ്റും സൗകര്യപ്രദവുമായ യൂനിഫോം എന്നിവ ഉൾപ്പെടെയുള്ള സ്ത്രീ സൗഹൃദ അടിസ്ഥാന സൗകര്യങ്ങളും റിപ്പോർട്ട് ശുപാർശ ചെയ്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil Nadu education policycoaching centres
News Summary - Draft Tamil Nadu education policy recommends ban on coaching centres
Next Story