കടക്ക് മുന്നിൽ മൂത്രം ഒഴിക്കുന്നത് വിലക്കിയതിന് മെക്കാനിക്കിനെ മദ്യപൻമാർ കാർ കയറ്റി കൊന്നു
text_fieldsrepresentational image
കാൺപൂർ: കടക്ക് മുന്നിൽ മൂത്രമൊഴിക്കുന്നത് തടഞ്ഞതിനെ തുടർന്ന് മെക്കാനിക്കിനെ കാർ കയറ്റി കൊന്നു. വെള്ളിയാഴ്ച രാത്രി കാൺപൂരിലാണ് സംഭവം. ചമൻഗഞ്ചിലെ ഫഹിമബാദ് കോളനിയിൽ നിവാസിയായ അഷ്റഫാണ് കൊല്ലപ്പെട്ടത്. സംഭവം നടക്കുേമ്പാൾ പ്രതികളായ മൂന്ന് പേർ മദ്യലഹരിയിലായിരുന്നു.
വെള്ളിയാഴ്ച രാത്രി 11.30ന് കടയിൽ ജോലി ചെയ്യുകയായിരുന്നു അഷ്റഫ്. ആ സമയത്താണ് കാറിൽ നിന്ന് രണ്ട്, മൂന്ന് പേർ ഇറങ്ങി വന്നത്. ഇവർ കടക്ക് മുന്നിൽ മൂത്രമൊഴിക്കാൻ ഒരുങ്ങുന്നതിനിടെ അഷ്റഫ് തടയാനെത്തി.
അഷ്റഫിനെ ഭീഷണിപ്പെടുത്തിയ പ്രതികൾ കടയുടമയായ അനുരാഗ് കപൂറിനെ വിളിക്കാൻ ആവശ്യപ്പെട്ടു. ഇതിനിടെ സംഭവത്തിന് ദൃക്സാക്ഷിയായ ഒരാൾ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് യശോദ നഗർ ബൈപാസിലുള്ള കാൺപൂർ ഡെവലപ്മെന്റ് ഏരിയ മാർക്കറ്റിൽ എത്തിയപ്പോഴേക്കും അഷ്റഫിന്റെ മേൽ വാഹനം കയറ്റി പ്രതികൾ പോയിരുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
ഉടമസ്ഥനായ കപൂർ സംഭവ സ്ഥലത്തെത്തിയപ്പോഴേക്കും അഷ്റഫിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. ലാലാ ലജ്പത് റായ് ആശുപത്രിയിൽ വെച്ചാണ് അഷ്റഫ് അന്ത്യശ്വാസം വലിച്ചത്.
ഇംറാൻ എന്നയാളാണ് അഷ്റഫുമായി വഴക്കുണ്ടക്കിയതെന്ന് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം പൊലീസ് വ്യക്തമാക്കി. ഇയാൾക്കൊപ്പമുണ്ടായിരുന്ന രണ്ടുപേരിൽ ഒരാളുടെ പേര് രംജിയെന്നാെണന്ന് കാൺപൂർ സൗത്ത് അഡീഷനൽ ഡെപ്യൂട്ടി കമീഷണർ ബസന്ത് ലാൽ പറഞ്ഞു. പ്രതികൾക്കെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.