Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2019 5:19 PM GMT Updated On
date_range 22 July 2019 5:19 PM GMTആൾക്കൂട്ട ആക്രമണങ്ങൾക്ക് എതിരെ ഇരകളെ അണിനിരത്തി ഡി.വൈ.എഫ്.െഎയുടെ ദേശീയ കൺവെൻഷൻ
text_fieldsbookmark_border
മുംബൈ: ഭരണകൂട ഒത്താശയോടെ രാജ്യത്ത് വർധിച്ചുവരുന്ന ആൾക്കൂട്ട ആക്രമണങ്ങൾക്കെതി രെ ശക്തമായ നിയമവും ചെറുത്തുനിൽപും ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐയുടെ അഖിലേന്ത്യ കൺവെ ൻഷൻ. ദാദറിൽ ഞായറാഴ്ച നടന്ന കൺവെൻഷനിൽ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ആൾക്കൂട്ട ആക്രമണങ്ങൾക്ക് ഇരയായി ജീവൻ പൊലിഞ്ഞവരുടെ ബന്ധുക്കളും പ്രമുഖരും പങ്കെടുത്തു.
ജാതിയുടെയും മതത്തിെൻറയും പേരിൽ വർധിച്ചുവരുന്ന ആൾക്കൂട്ട ആക്രമണങ്ങൾ ചെറുക്കാൻ ഗ്രാമങ്ങൾതോറും മതനിരപേക്ഷ കൂട്ടായ്മകളുണ്ടാക്കുമെന്ന് കൺവെൻഷൻ ആഹ്വാനം ചെയ്തു. ആൾക്കൂട്ട ആക്രമണത്തിനെതിരെ ജീവപര്യന്തമോ വധശിക്ഷയോ ശിക്ഷയാക്കി നിയമം കൊണ്ടുവരണമെന്ന് ബുലന്ദ്ശഹറിൽ ആൾക്കൂട്ട ആക്രമണത്തിന് ഇരയായ പൊലീസ് ഇൻസ്പെക്ടർ സുബോധ്കുമാർ സിങ്ങിെൻറ വിധവ രജനി സിങ് അയച്ച ശബ്ദ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു. ഏതു നിമിഷവും ഒരു കത്തിക്കോ വെടിയുണ്ടക്കോ ഇരയാകാമെന്ന ഭീതിയിലാണ് ജീവിക്കുന്നതെന്ന് ട്രെയിൻ യാത്രക്കിടെ ഡൽഹിയിൽ കൊല്ലപ്പെട്ട ജുനൈദ് ഖാെൻറ സഹോദരൻ മുഹമ്മദ് കാസിം പറഞ്ഞു. നീതികേടിനോട് അത്ര സഹിഷ്ണുത വേണ്ടെന്ന് ജയിലിലടക്കപ്പെട്ട ഗുജറാത്തിലെ മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിെൻറ ഭാര്യ ശ്വേത ഭട്ട് പറഞ്ഞു. ദലിത് സ്ത്രീ ആയതിനാലാണ് തന്നെ ഗ്രാമത്തിലൂടെ നഗ്നയായി നടത്തിച്ചതെന്നും അധികാരവും പണവുമാണ് ഇവരുടെ ശക്തിയെന്നും മഹാരാഷ്ട്രയിലെ ലാത്തൂരിൽ കൂട്ടബലാത്സംഗത്തിന് ഇരയായ സത്യഭാമ പറഞ്ഞു.
ഇരകൾക്കൊപ്പം എന്നും ഉണ്ടാകുമെന്ന് ബോളിവുഡ് നടൻ നസറുദ്ദീൻ ഷാ പറഞ്ഞു. ഭരണകൂടം ഭരണഘടനക്ക് ഒരു മൂല്യവും നൽകുന്നില്ലെന്ന് സുഭാഷിണി അലി പറഞ്ഞു. 1950ൽ ഭരണഘടനയെ പരസ്യമായി തള്ളിപ്പറഞ്ഞ് മനുസ്മൃതിക്കായി വാദിച്ചവരാണവർ. തങ്ങൾ രാജ്യസ്നേഹികൾ ആണെന്ന് സംഘ്പരിവാർ ജനങ്ങളോട് ആവർത്തിച്ചു നുണപറഞ്ഞു കൊണ്ടിരിക്കുകയാണെന്നും അവർ പറഞ്ഞു.
കൺവെൻഷെൻറ ആദ്യ സെഷനിൽ ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡൻറ് അഡ്വ. മുഹമ്മദ് റിയാസും രണ്ടാം സെഷനിൽ സുഭാഷിണി അലിയും അധ്യക്ഷത വഹിച്ചു. റിട്ട. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഗോപാൽ റെഡ്ഡി, ഡോ. രാം പുനിയാനി, ടീസ്റ്റ സെറ്റൽവാദ് തുടങ്ങിയവരും പങ്കെടുത്തു.
ജാതിയുടെയും മതത്തിെൻറയും പേരിൽ വർധിച്ചുവരുന്ന ആൾക്കൂട്ട ആക്രമണങ്ങൾ ചെറുക്കാൻ ഗ്രാമങ്ങൾതോറും മതനിരപേക്ഷ കൂട്ടായ്മകളുണ്ടാക്കുമെന്ന് കൺവെൻഷൻ ആഹ്വാനം ചെയ്തു. ആൾക്കൂട്ട ആക്രമണത്തിനെതിരെ ജീവപര്യന്തമോ വധശിക്ഷയോ ശിക്ഷയാക്കി നിയമം കൊണ്ടുവരണമെന്ന് ബുലന്ദ്ശഹറിൽ ആൾക്കൂട്ട ആക്രമണത്തിന് ഇരയായ പൊലീസ് ഇൻസ്പെക്ടർ സുബോധ്കുമാർ സിങ്ങിെൻറ വിധവ രജനി സിങ് അയച്ച ശബ്ദ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു. ഏതു നിമിഷവും ഒരു കത്തിക്കോ വെടിയുണ്ടക്കോ ഇരയാകാമെന്ന ഭീതിയിലാണ് ജീവിക്കുന്നതെന്ന് ട്രെയിൻ യാത്രക്കിടെ ഡൽഹിയിൽ കൊല്ലപ്പെട്ട ജുനൈദ് ഖാെൻറ സഹോദരൻ മുഹമ്മദ് കാസിം പറഞ്ഞു. നീതികേടിനോട് അത്ര സഹിഷ്ണുത വേണ്ടെന്ന് ജയിലിലടക്കപ്പെട്ട ഗുജറാത്തിലെ മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിെൻറ ഭാര്യ ശ്വേത ഭട്ട് പറഞ്ഞു. ദലിത് സ്ത്രീ ആയതിനാലാണ് തന്നെ ഗ്രാമത്തിലൂടെ നഗ്നയായി നടത്തിച്ചതെന്നും അധികാരവും പണവുമാണ് ഇവരുടെ ശക്തിയെന്നും മഹാരാഷ്ട്രയിലെ ലാത്തൂരിൽ കൂട്ടബലാത്സംഗത്തിന് ഇരയായ സത്യഭാമ പറഞ്ഞു.
ഇരകൾക്കൊപ്പം എന്നും ഉണ്ടാകുമെന്ന് ബോളിവുഡ് നടൻ നസറുദ്ദീൻ ഷാ പറഞ്ഞു. ഭരണകൂടം ഭരണഘടനക്ക് ഒരു മൂല്യവും നൽകുന്നില്ലെന്ന് സുഭാഷിണി അലി പറഞ്ഞു. 1950ൽ ഭരണഘടനയെ പരസ്യമായി തള്ളിപ്പറഞ്ഞ് മനുസ്മൃതിക്കായി വാദിച്ചവരാണവർ. തങ്ങൾ രാജ്യസ്നേഹികൾ ആണെന്ന് സംഘ്പരിവാർ ജനങ്ങളോട് ആവർത്തിച്ചു നുണപറഞ്ഞു കൊണ്ടിരിക്കുകയാണെന്നും അവർ പറഞ്ഞു.
കൺവെൻഷെൻറ ആദ്യ സെഷനിൽ ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡൻറ് അഡ്വ. മുഹമ്മദ് റിയാസും രണ്ടാം സെഷനിൽ സുഭാഷിണി അലിയും അധ്യക്ഷത വഹിച്ചു. റിട്ട. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഗോപാൽ റെഡ്ഡി, ഡോ. രാം പുനിയാനി, ടീസ്റ്റ സെറ്റൽവാദ് തുടങ്ങിയവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story