Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇ.ഡി തുല്യതയോടെ...

ഇ.ഡി തുല്യതയോടെ പ്രവർത്തിക്കണം; ഒരേ ചട്ടം എല്ലാവർക്കും ബാധകമാക്കണം -സുപ്രീംകോടതി

text_fields
bookmark_border
Counterfeiting Act; The Supreme Court said that the ED should not voluntarily arrest the accused in the case pending before the court
cancel

ന്യൂഡൽഹി: അനധികൃത പണമിടപാട് തടയൽ നിരോധന നിയമപ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് നടത്തുമ്പോൾ ഒരേ നയം എല്ലാ കേസുകളിലും അനുവർത്തിക്കണമെന്ന് സുപ്രീംകോടതി ഓർമിപ്പിച്ചു. അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് പുറപ്പെടുവിച്ച വിധിയിൽ ഇ.ഡി കേസുകളുടെ സ്ഥിതിവിവരക്കണക്കുകൾ ഉദ്ധരിച്ചാണ് ഈ ഓർമപ്പെടുത്തൽ.

2024 ജനുവരി 31 വരെ 5906 കേസുകൾ ഇ.ഡി രജിസ്റ്റർ ചെയ്തതിൽ 531 കേസുകളിൽ മാത്രമാണ് സർച് വാറന്റുകൾ പുറപ്പെടുവിച്ചത്. ഈ കേസുകൾക്കായി 4954 വാറന്റുകൾ പുറപ്പെടുവിച്ചു. ഇ.ഡിയുടെ അറസ്റ്റിലായവർ 513 ആണ്. പ്രോസിക്യൂഷൻ പരാതി സമർപ്പിച്ചതാകട്ടെ 1142 കേസുകളിലും. എം.പിമാർക്കും എം.എൽ.എമാർക്കും എം.എൽ.സിമാർക്കുമെതിരെയുള്ള ആകെ ഇ.ഡി കേസുകൾ 176 ആണ്. ഈ കണക്കുകൾ നിരവധി ചോദ്യങ്ങളുയർത്തുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഇ.ഡി ഉദ്യോഗസ്ഥർ പി.എം.എൽ.എ 19 (1) വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യും മുമ്പ് ആ വ്യക്തിയെ കുറ്റവിമുക്തനാക്കുകയോ നിരപരാധിയാക്കുകയോ ചെയ്യുന്ന തെളിവുകൾ പരിഗണിക്കാതിരിക്കുകയോ തള്ളുകയോ ചെയ്യരുതെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. നിയമത്തിന് മുന്നിൽ തുല്യത ഉറപ്പുവരുത്തുകയെന്നാൽ നിയമവിരുദ്ധമായ കാര്യങ്ങൾ എല്ലാവരോടും ഒരുപോലെ ആവർത്തിക്കലല്ല എന്നും സുപ്രീംകോടതി ഓർമിപ്പിച്ചു. സാധാരണഗതിയിൽ അറസ്റ്റിനുള്ള മാനദണ്ഡങ്ങൾ തന്നെ പി.എം.എൽ.എ 19 (1) വകുപ്പ് പ്രകാരമുള്ള അറസ്റ്റിനും മതിയോ? അതല്ലെങ്കിൽ സാധാരണ മാനദണ്ഡങ്ങൾക്കപ്പുറത്ത് ‘അറസ്റ്റിന്റെ ആവശ്യകത’ എന്നതിനെ തൃപ്തിപ്പെടുത്തേണ്ടതുണ്ടോ? ഈ രണ്ട് ചോദ്യങ്ങൾക്ക് ഉത്തരം തേടുമ്പോൾ ഇതേ നിയമത്തിലെ 41ാം വകുപ്പിലെ വാറന്റില്ലാത്ത അറസ്റ്റിനുള്ള വകുപ്പുകൾ പരിശോധനാവിധേയമാക്കേണ്ടതുണ്ട് എന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

പി.എം.എൽ.എ 41ാം വകുപ്പ് പ്രകാരം തുടർ കുറ്റകൃത്യം തടയാനോ മതിയായ അന്വേഷണത്തിനോ ഒളിവിൽ പോകുന്നതും തെളിവ് നശിപ്പിക്കുന്നതും തടയാനോ കേസുമായി ബന്ധപ്പെട്ട വ്യക്തികളെ ഭീഷണിപ്പെടുത്താതിരിക്കാനോ കോടതിയിൽ അയാളുടെ സാന്നിധ്യം ഉറപ്പുവരുത്താനോ വാറന്റില്ലാതെ അറസ്റ്റ് ചെയ്യാം. അതേസമയം, ഇതേ നിയമത്തിലെ 19 (1) വകുപ്പ് പ്രകാരം കേവലം അന്വേഷണത്തിന് വേണ്ടി മാത്രം അറസ്റ്റ് ചെയ്യാനാവില്ല എന്നും പറയുന്നു. ഇക്കാര്യത്തിൽ വിശാലമായ ഭരണഘടനാ ബെഞ്ചാണ് വ്യക്തത വരുത്തേണ്ടത്.

ഒമ്പത് സമൻസ് അയച്ചിട്ടും ഹാജരാകാത്തതിനാൽ കെജ്രിവാളിന്റെ കാര്യത്തിൽ ‘അറസ്റ്റിന്റെ ആവശ്യകത’ ഉണ്ട് എന്നാണ് ഇ.ഡി വാദിച്ചത്. എന്നാൽ, 2022 ആഗസ്റ്റിൽ രജിസ്റ്റർ ചെയ്ത് അറസ്റ്റിന് കാരണമായി പറയുന്ന മൊഴികളെല്ലാം രേഖപ്പെടുത്തിയ കേസിൽ 2023 മാർച്ച് 21ന് ‘അറസ്റ്റിന്റെ ആവശ്യകത’ ഇല്ലായിരുന്നുവെന്നാണ് കെജ്രിവാൾ വാദിച്ചത്.

കെജ്രിവാളിന്റെ രാജി അദ്ദേഹം തീരുമാനിക്കട്ടെ -സുപ്രീംകോടതി

ന്യൂഡൽഹി: തെരഞ്ഞെടുക്കപ്പെട്ട ഒരു നേതാവിനോട് രാജിവെക്കണമെന്നോ മുഖ്യമന്ത്രിയായോ മന്ത്രിയായോ പ്രവർത്തിക്കരുതെന്നോ നിർദേശം നൽകാൻ കോടതിക്കാവുമോ എന്ന കാര്യത്തിൽ തങ്ങൾക്ക് സംശയമുണ്ടെന്നും അതിനാൽ ഇക്കാര്യത്തിൽ ഒരു തീരുമാനം അരവിന്ദ് കെജ്രിവാളിന് വിടുകയാണെന്നും ഇടക്കാല ജാമ്യം നൽകിയ വിധിയിൽ സുപ്രീംകോടതി വ്യക്തമാക്കി.

അരവിന്ദ് കെജ്രിവാൾ തെരഞ്ഞെടുക്കപ്പെട്ട ഒരു നേതാവാണെന്നും ഡൽഹി മുഖ്യമന്ത്രി എന്ന പ്രാധാന്യവും സ്വാധീനവുമുള്ള പദവി കൈയാളുന്നയാളാണെന്നും തങ്ങൾക്ക് ബോധ്യമുണ്ട്. അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ തങ്ങൾ പരാമർശിച്ചിട്ടുമുണ്ട്. വിശാലമായ ഭരണഘടനാ ബെഞ്ചിന് ഉചിതമായി തോന്നുകയാണെങ്കിൽ ഇത്തരം കേസുകളിൽ പാലിക്കേണ്ട വ്യവസ്ഥകൾ കൊണ്ടുവരാമെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arvind KejriwalSupreme Court
News Summary - ED Should Act Uniformly, Apply One Rule For All; Data On Cases Raises Number Of Questions: Supreme Court In Kejriwal Order
Next Story