Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൊതുമേഖലാ...

പൊതുമേഖലാ സ്ഥാപനങ്ങളുടെ അദാനി നിക്ഷേപം: സംയുക്ത പാർലമെന്ററി കമ്മിറ്റി അന്വേഷിക്കണമെന്ന് പ്രതിപക്ഷം

text_fields
bookmark_border
Kharge
cancel

ന്യൂഡൽഹി: ഓഹരി വിപണിയിൽ നഷ്ടമുണ്ടാക്കിയ കമ്പനിയിൽ തന്നെ സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങൾ വീണ്ടും നിക്ഷേപം നടത്തിയതു സംബന്ധിച്ച് സംയുക്ത പാർലമെന്ററി കമ്മിറ്റിയോ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ നിയന്ത്രണത്തിലുള്ള കമ്മിറ്റിയോ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ.

വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ സർക്കാർ ഞങ്ങളുടെ ആവശ്യം തള്ളി. ഞങ്ങൾ പ്രധാന പ്രശ്നങ്ങൾ ഉയർത്തുമ്പോഴൊന്നും സർക്കാറിന് ചർച്ചക്ക് സമയമില്ല. എൽ.ഐ.സി, എസ്.ബി.ഐ, മറ്റ് ധനകാര്യ സ്ഥപനങ്ങൾ എന്നിവിടങ്ങളിലെല്ലാം പാവപ്പെട്ട ജനങ്ങളുടെ പണമാണുള്ളത്. അതാണ് തെരഞ്ഞെടുത്ത ചില കമ്പനികൾക്ക് നൽകിയിരിക്കുന്നത്. -ഖാർഗെ ആരോപിച്ചു.

ഓഹരി വിപണിയിൽ നഷ്ടം നേരിട്ടുകൊണ്ടിരിക്കുന്ന കമ്പനിയിൽ, ജനങ്ങളുടെ പണം നഷ്ടമാകുന്ന തരത്തിൽ വീണ്ടും നിക്ഷേപം നടത്താനുള്ള തീരുമാനത്തിൽ സഭ നിർത്തിവെച്ച് ചർച്ച വേണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. എന്നാൽ ആവശ്യം സർക്കാർ തള്ളുകയായിരുന്നുവെന്നും ഖാർഗെ ആരോപിച്ചു. വിജയ് ചൗക്കിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഖാർഗെ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:adaniJoint Parliamentary Committee
News Summary - Either a Joint Parliamentary Committee or a team under the supervision of the CJI of Supreme Court should investigate this: Leader of Opposition Mallikarjun Kharge
Next Story