ബി.ജെ.പിയുടെ ഏക്നാഥ് ഖഡ്സെ ഇനി എൻ.സി.പി നേതാവ്
text_fieldsമുംബൈ: കഴിഞ്ഞ ദിവസം ബി.ജെ.പിയിൽനിന്ന് രാജിവെച്ച മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ഏക്നാഥ് ഖഡ്സെ എൻ.സി.പിയിൽ ചേർന്നു. ദക്ഷിണ മുംബൈയിലെ എൻ.സി.പി മുഖ്യ കാര്യാലയത്തിൽ വെള്ളിയാഴ്ച ഉച്ചക്ക് മൂന്നിന് ശരദ് പവാറിെൻറ സാന്നിധ്യത്തിലാണ് പാർട്ടിപ്രവേശനം. മുൻ ബി.ജെ.പി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായുള്ള വിയോജിപ്പിനെ തുടർന്നാണ് ബി.ജെ.പി വിടുന്നതെന്ന് കഴിഞ്ഞ ദിവസം ഖഡ്സെ പറഞ്ഞിരുന്നു.
ഫഡ്നാവിസ് മന്ത്രിസഭയിൽ റവന്യൂമന്ത്രിയായിരുന്ന ഖഡ്സെ അഴിമതി ആരോപണത്തെ തുടർന്ന് പദവി രാജിവെക്കുകയായിരുന്നു. ഫഡ്നാവിസ് കള്ളക്കേസുണ്ടാക്കി തെൻറ രാഷ്ട്രീയഭാവി ഇല്ലാതാക്കുകയാണെന്നാണ് ഖഡ്സെയുടെ ആരോപണം.
സംസ്ഥാനത്തെ പ്രബല ഒ.ബി.സി നേതാവാണ് ലേവ പാട്ടീൽ സമുദായക്കാരനായ ഖഡ്സെ. ബി.ജെ.പിയുടെ വളർച്ചയിൽ മുഖ്യപങ്കുവഹിച്ച ഖഡ്സെയെ ഒപ്പംനിർത്തി ഉത്തര മഹാരാഷ്ട്രയിൽ പാർട്ടിക്ക് വേരോട്ടമുണ്ടാക്കാനാണ് എൻ.സി.പി ശ്രമം.
തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് എൻ.സി.പിയിലെ പ്രബല നേതാക്കളെ അടർത്തിയെടുത്ത ബി.ജെ.പിക്ക് എൻ.സി.പി നൽകുന്ന തിരിച്ചടികൂടിയാണിത്. നേരേത്ത പാർട്ടിവിട്ട് ബി.ജെ.പിയിൽ പോയി എം.എൽ.എമാരായവർ എൻ.സി.പിയിലേക്ക് തിരിച്ചുവരാനൊരുങ്ങുകയാണെന്നാണ് സൂചന.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.