ബി.ജെ.പിക്കൊപ്പം പോയില്ലെങ്കിൽ അറസ്റ്റിലാകുമെന്ന് ഷിൻഡെ കരഞ്ഞുപറഞ്ഞു -ആദിത്യ താക്കറെ
text_fieldsമുംബൈ: ഏക്നാഥ് ഷിൻഡെ വിമത നീക്കം നടത്തുന്നതിന് തൊട്ടുമുമ്പ് ഉദ്ധവ് താക്കറെയെ കണ്ട് കരഞ്ഞതായി ആദിത്യ താക്കറെയുടെ വെളിപ്പെടുത്തൽ. ബി.ജെ.പിക്കൊപ്പം പോയില്ലെങ്കിൽ കേന്ദ്ര അന്വേഷണ ഏജൻസി തന്നെ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞാണ് കരഞ്ഞത്. ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് മാനേജ്മെന്റ് (ഗിതാം) ഹൈദരാബാദ് കാമ്പസിൽ സംസാരിക്കുകയായിരുന്നു മുൻ മന്ത്രി കൂടിയായ ആദിത്യ.
ഷിൻഡെയും വിമത എം.എൽ.എമാരിൽ പകുതിപേരും സി.ബി.ഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഏജൻസികളുടെ സമ്മർദത്തിലായിരുന്നു എന്ന് ഉദ്ധവ് പക്ഷ നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് റാവുത്തും പറഞ്ഞു. ഇ.ഡി അറസ്റ്റ് ചെയ്യുമെന്ന ഭീതിയുമായി ഷിൻഡെ തന്റെ വീട്ടിലും വന്നിരുന്നതായി റാവുത്ത് അവകാശപ്പെട്ടു. നമ്മൾ ബാൽതാക്കറെയുടെ ശിവസൈനികരാണെന്നും ഇ.ഡി സമ്മർദത്തിന് വഴങ്ങരുതെന്നും നിയമപരമായി നേരിടാമെന്നും പറഞ്ഞെങ്കിലും ഒടുവിൽ ഷിൻഡെ വഴങ്ങിയെന്നും റാവുത്ത് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.