Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2017 11:23 PM GMT Updated On
date_range 22 Oct 2017 1:23 AM GMTഗുജറാത്തിൽ വികസന പദ്ധതികൾ നടപ്പാക്കാൻ ബി.ജെ.പിക്ക് സമയം നൽകുന്നു: കമീഷനെതിരെ പാർട്ടികൾ
text_fieldsbookmark_border
അഹ്മദാബാദ്: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപനം നീട്ടിക്കൊണ്ടുപോകുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നിലപാടിനെതിരെ വിമർശനം ശക്തമായി. കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികൾ കടുത്ത വിമർശനങ്ങളുമായി രംഗത്തുവന്നു. അതേസമയം, ജൂലൈയിലുണ്ടായ വെള്ളപ്പൊക്കത്തിെൻറ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് സർക്കാറിെൻറ അഭ്യർഥനപ്രകാരം തീയതി പ്രഖ്യാപിക്കാത്തതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ എ.കെ. ജ്യോതി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
ഗുജറാത്ത് സന്ദർശിച്ചപ്പോൾ മാധ്യമപ്രവർത്തകർ തീയതി സംബന്ധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറോട് ചോദിക്കുകയായിരുന്നു. വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യമാണെന്നും അതിനാൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം നീട്ടിവെക്കണമെന്നും കാണിച്ച് സംസ്ഥാന സർക്കാറിെൻറ കത്ത് ലഭിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, കമീഷെൻറ വാദത്തെ കോൺഗ്രസ് ശക്തമായി എതിർത്തു. സംസ്ഥാനത്ത് ജനരോഷം എതിരാണെന്ന് മനസ്സിലാക്കി, ജനങ്ങളെ സ്വാധീനിക്കുന്ന ചില വികസന പദ്ധതികൾ നടപ്പാക്കാൻ ബി.ജെ.പിക്ക് കമീഷൻ സമയം നൽകുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. നേരേത്ത പ്രവൃത്തി ആരംഭിച്ച കാര്യങ്ങൾക്ക് തടസ്സമില്ലെന്നും പുതിയ പദ്ധതി പ്രഖ്യാപനങ്ങൾക്കാണ് തീയതി പ്രഖ്യാപനം തടസ്സമാകുകയെന്നും വക്താവ് മനീഷ് ദോഷി പറഞ്ഞു. കഴിഞ്ഞ തവണ ഗുജറാത്ത്, ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പുകൾ 2012 ഒക്ടോബർ മൂന്നിന് ഒരുമിച്ചാണ് പ്രഖ്യാപിച്ചതെന്ന് മനീഷ് ദോഷി ചൂണ്ടിക്കാട്ടി.
‘മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ എ.കെ. ജ്യോതി ഗുജറാത്ത് കാഡറിലെ െഎ.എ.എസ് ഉദ്യോഗസ്ഥനാണ്. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ, 2010 ജനുവരി മുതൽ 2013 വരെ അദ്ദേഹം ചീഫ് സെക്രട്ടറിയായിരുന്നു. മോദി പ്രധാനമന്ത്രിയായശേഷം 2015 മേയ് 13ന് തെരഞ്ഞെടുപ്പ് കമീഷണറായി നിയമിക്കപ്പെട്ടു. 2017 ജൂലൈ ആറിന് മുഖ്യ കമീഷണറായി. ഇതിൽനിന്ന് കാര്യങ്ങൾ വ്യക്തമാണ്’-ദോഷി പറഞ്ഞു. സംസ്ഥാന കോൺഗ്രസ് പ്രസിഡൻറ് ഭരത്സിങ് സോളങ്കി, എൻ.സി.പി പ്രസിഡൻറ് ജയന്ത് പേട്ടൽ എന്ന ബോസ്കി തുടങ്ങിയവരും കമീഷൻ നിലപാടിനെ വിമർശിച്ചു.
ഗുജറാത്ത് സന്ദർശിച്ചപ്പോൾ മാധ്യമപ്രവർത്തകർ തീയതി സംബന്ധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറോട് ചോദിക്കുകയായിരുന്നു. വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യമാണെന്നും അതിനാൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം നീട്ടിവെക്കണമെന്നും കാണിച്ച് സംസ്ഥാന സർക്കാറിെൻറ കത്ത് ലഭിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, കമീഷെൻറ വാദത്തെ കോൺഗ്രസ് ശക്തമായി എതിർത്തു. സംസ്ഥാനത്ത് ജനരോഷം എതിരാണെന്ന് മനസ്സിലാക്കി, ജനങ്ങളെ സ്വാധീനിക്കുന്ന ചില വികസന പദ്ധതികൾ നടപ്പാക്കാൻ ബി.ജെ.പിക്ക് കമീഷൻ സമയം നൽകുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. നേരേത്ത പ്രവൃത്തി ആരംഭിച്ച കാര്യങ്ങൾക്ക് തടസ്സമില്ലെന്നും പുതിയ പദ്ധതി പ്രഖ്യാപനങ്ങൾക്കാണ് തീയതി പ്രഖ്യാപനം തടസ്സമാകുകയെന്നും വക്താവ് മനീഷ് ദോഷി പറഞ്ഞു. കഴിഞ്ഞ തവണ ഗുജറാത്ത്, ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പുകൾ 2012 ഒക്ടോബർ മൂന്നിന് ഒരുമിച്ചാണ് പ്രഖ്യാപിച്ചതെന്ന് മനീഷ് ദോഷി ചൂണ്ടിക്കാട്ടി.
‘മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ എ.കെ. ജ്യോതി ഗുജറാത്ത് കാഡറിലെ െഎ.എ.എസ് ഉദ്യോഗസ്ഥനാണ്. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ, 2010 ജനുവരി മുതൽ 2013 വരെ അദ്ദേഹം ചീഫ് സെക്രട്ടറിയായിരുന്നു. മോദി പ്രധാനമന്ത്രിയായശേഷം 2015 മേയ് 13ന് തെരഞ്ഞെടുപ്പ് കമീഷണറായി നിയമിക്കപ്പെട്ടു. 2017 ജൂലൈ ആറിന് മുഖ്യ കമീഷണറായി. ഇതിൽനിന്ന് കാര്യങ്ങൾ വ്യക്തമാണ്’-ദോഷി പറഞ്ഞു. സംസ്ഥാന കോൺഗ്രസ് പ്രസിഡൻറ് ഭരത്സിങ് സോളങ്കി, എൻ.സി.പി പ്രസിഡൻറ് ജയന്ത് പേട്ടൽ എന്ന ബോസ്കി തുടങ്ങിയവരും കമീഷൻ നിലപാടിനെ വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story