തദ്ദേശ തെരഞ്ഞെടുപ്പ്: 2015ലെ വോട്ടർപട്ടികക്ക് തെര. കമീഷൻ സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലെ വോട്ടർപട്ടിക, തദ്ദേശ തെരഞ്ഞെടുപ്പിന് ഉപയോ ഗിക്കണമെന്ന ഹൈകോടതി വിധിക്കെതിരെ തെരഞ്ഞെടുപ്പ് കമീഷൻ സുപ്രീംകോടതിയിൽ. ഹൈകോട തി വിധി റദ്ദാക്കണമെന്നും 2015ലെ വോട്ടർപട്ടിക ഉപയോഗിച്ച് തദ്ദേശ തെരഞ്ഞെടുപ്പ് നട ത്താൻ അനുവദിക്കണമെന്നും ഹരജിയിൽ ബോധിപ്പിച്ചു.
തെരഞ്ഞെടുപ്പ് കമീഷൻ സ്വതന്ത്ര സ്വഭാവമുള്ള ഭരണഘടന സ്ഥാപനമാണെന്നും വോട്ടർപട്ടിക തയാറാക്കൽ അടക്കം പ്രവർത്തനങ്ങളിലെ കോടതി ഇടപെടൽ അംഗീകരിക്കാനാകില്ലെന്നും കമീഷൻ ചൂണ്ടിക്കാട്ടി. 2015ൽ വാർഡ് അടിസ്ഥാനത്തിൽ തയാറാക്കിയ പട്ടിക പുതുക്കി തദ്ദേശ തെരഞ്ഞെടുപ്പിന് ഉപയോഗിക്കാനായിരുന്നു തങ്ങളുടെ തീരുമാനം. അത് റദ്ദാക്കിയ ഹൈകോടതി ഉത്തരവ് തദ്ദേശ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും തെരഞ്ഞെടുപ്പ് വൈകാൻ സാധ്യതയുണ്ടെന്നും കമീഷൻ ബോധിപ്പിച്ചു.
2019ൽ ലോക്സഭ തെരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടർ പട്ടിക വാർഡ് അടിസ്ഥാനത്തിൽ പുതുക്കൽ ചുരുങ്ങിയ സമയത്തിനകം പ്രായോഗികമല്ല. പല വാർഡുകളുടെയും ഭാഗങ്ങൾ വിവിധ പോളിങ് ബൂത്തുകളിലായി ചിതറിക്കിടക്കുകയാണ്.
പുതിയ പട്ടിക തയാറാക്കാൻ 10 കോടി രൂപ അധികബാധ്യത വരുമെന്നും തെരഞ്ഞെടുപ്പ് കമീഷെൻറ ഹരജിയിലുണ്ട്.
കമീഷൻ അപ്പീൽ നൽകുന്നതിനുമുെമ്പ കോൺഗ്രസും മുസ്ലിം ലീഗും തടസ്സ ഹരജിയുമായി സുപ്രീംകോടതിയിലെത്തിയിട്ടുണ്ട്. കമീഷെൻറ ഹരജി വരുകയാണെങ്കിൽ തങ്ങളെക്കൂടി കേൾക്കാതെ ഉത്തരവുകളൊന്നും പുറപ്പെടുവിക്കരുതെന്നാണ് ഇരുകൂട്ടരുടെയും ആവശ്യം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.