ബാലികയടക്കം നാലുപേരെ കാട്ടാന ചവിട്ടിക്കൊന്നു
text_fieldsകോയമ്പത്തൂർ: പോത്തന്നൂരിന് സമീപം ജനവാസകേന്ദ്രത്തിലിറങ്ങിയ കാട്ടുക്കൊമ്പെൻറ ആക്രമണത്തിൽ ബാലിക ഉൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു. കോയമ്പത്തൂർ പോത്തന്നൂർ ഗണേശപുരം മുരാണ്ടമ്മൻ കോവിൽവീഥിയിലെ വിജയകുമാറിെൻറ മകൾ ഗായത്രി (12), വെള്ളല്ലൂർ ഭജനകോവിൽ വീഥിയിലെ ബാലകൃഷ്ണെൻറ ഭാര്യ നാഗരത്നം (52), ഭജനകോവിൽ വീഥിയിലെ മാരിയപ്പെൻറ ഭാര്യ ജ്യോതിമണി (68), വെള്ളല്ലൂർ വെള്ളാളംപാളയം പളനിച്ചാമി (73) എന്നിവരാണ് മരിച്ചത്. ഗായത്രിയുടെ പിതാവ് വിജയകുമാർ (38) ഉൾപ്പെടെ അഞ്ചുപേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച പുലർച്ച മൂന്നുമണിയോടെ മുരാണ്ടമ്മൻ കോവിൽ വീഥിയിലൂടെ വന്ന കാട്ടാന വീടിെൻറ വരാന്തയിൽ കിടന്നുറങ്ങിയിരുന്ന വിജയകുമാറിനെ തുമ്പിക്കൈകൊണ്ട് എടുത്ത് വീശിയെറിഞ്ഞു. തുടർന്ന് ഗായത്രിയെ ചവിട്ടിക്കൊലപ്പെടുത്തി. ഇതോടെ നാട്ടുകാർ കാട്ടാനയെ വിരട്ടിയോടിച്ചു. പുലർച്ച അേഞ്ചാടെ രണ്ടുകിലോമീറ്റർ അകലെ വെള്ളല്ലൂരിലെത്തിയ ആന പ്രാഥമികകൃത്യം നിർവഹിക്കാൻ പുറത്തിറങ്ങിയ നാഗരത്നം, ജ്യോതിമണി എന്നിവരെയും പളനിച്ചാമിയെയും ചവിട്ടി പരിക്കേൽപിച്ചു. മൂവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും നാഗരത്നവും ജ്യോതിമണിയും വഴിയിലും പളനിച്ചാമി ആശുപത്രിയിൽവെച്ചും മരിച്ചു.
പിന്നീട് ആനയെ മയക്കുവെടിവെച്ച് പൊള്ളാച്ചി ആനമലയിലെ ആനപരിശീലന കേന്ദ്രമായ ടോപ്സ്ലിപ്പിലേക്ക് കൊണ്ടുപോയി. കൊല്ലപ്പെട്ട നാലുപേരുടെ കുടുംബങ്ങൾക്ക് നാലു ലക്ഷം രൂപ വീതം സഹായധനം നൽകാൻ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിച്ചാമി ഉത്തരവിട്ടു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.