മുംബൈ ദുരന്തം വിളിച്ചു വരുത്തിയതെന്ന് ആക്ഷേപം
text_fieldsന്യൂഡൽഹി: മുംബൈയിലെ എല്‍ഫിന്‍സ്റ്റണ്‍ കാല്‍ നടപ്പാല ദുരന്തം റെയില്‍വെ വിളിച്ചുവരുത്തിയതാണെന്ന് ആക്ഷേപം. രാജ്യസഭാ എം.പിയായ സചിൻ െടണ്ടുൽക്കർ റെയിൽവേ സ്റ്റേഷനുകളിലെ ഇടുങ്ങിയ നടപ്പാലങ്ങൾ മാറ്റണമെന്ന് ആവശ്യെപ്പട്ടിരുന്നു. തിരക്കുള്ള സമയങ്ങളിൽ ഒരു നടപ്പാലം കൂടിയില്ലെങ്കിൽ അപകടം ക്ഷണിച്ചു വരുത്തലാകുമെന്ന് 2016ൽ സചിൻ രാജ്യ സഭെയ അറിയിച്ചിരുന്നു. അതിനു മറുപടിയായി ഭയാന്ദർ, എല്‍ഫിന്‍സ്റ്റണ്‍ റോഡ്, കന്ദിവാലി, ഖാർ റോഡ്, വിരാർ റെയിൽവേസ്റ്റേഷനുകളിെല നടപ്പാലം മാറ്റാൻ തീരുമാനിച്ചിട്ടുണ്ടെന്ന് അറിയിച്ചിരുന്നു.
മുംബൈയിലെ നടപ്പാലം ഇടുങ്ങിയതാെണണന്നും മാറ്റണമെന്നും ആവശ്യപ്പെട്ട് ശിവസേന എം.പിമാരായ അരവിന്ദ് സാവന്തും രാഹുല്‍ ഷവാലെയും രണ്ട് കൊല്ലംമുമ്പ് അന്നത്തെ റെയിൽവേ മന്ത്രി സുരേഷ് പ്രഭുവിന് നിവേദനം നല്‍കിയതാണ്. 11.86കോടി രൂപ ഇതിനായി അനുവദിച്ചുവെന്ന് റെയിൽവേ മന്ത്രാലയം അറിയിക്കുകയും െചയ്തിരുന്നു. എന്നാൽ പിന്നീട് നടപടിയൊന്നും ഉണ്ടാകാത്തതാണ് വൻ ദുരന്തത്തിന് ഇടയാക്കിയത്.
സുരക്ഷിതമായ ഒരു നടപ്പാലം നിര്‍മിക്കാനാകാത്ത നിങ്ങളാണോ ബുള്ളറ്റ് ട്രെയിന്‍ കൊണ്ടുവരാന്‍ പോകുന്നതെന്നെ ആളുകളുടെ ചോദ്യത്തിനുമുന്നില്‍ സര്‍ക്കാര്‍ നാണം കെട്ട് തലതാഴ്തുന്നു. എല്‍ഫീസ്റ്റന്‍-പരേല്‍ സ്റ്റേഷനുകളെ ബന്ധിക്കുന്ന, ബ്രിട്ടീഷ് ഭരണകാലത്തെ പാലത്തില്‍ എന്നും സൂചികുത്താന്‍ ഇടമില്ലാത്തത്ര തിരക്കാണ്. പാലം മാറ്റാന്‍ ഒരു ദുരന്തം വരുംവരെ കാത്തിരിക്കണമോ എന്ന ചോദ്യവുമായി മുന്‍ റെയില്‍വെമന്ത്രി സുരേഷ് പ്രഭുവിനും പ്രധാനമന്ത്രിക്കും യാത്രക്കാര്‍ കഴിഞ്ഞവര്‍ഷം ട്വിറ്റര്‍ സന്ദേശം അയച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.