റെയിൽവേ ദുരന്തത്തിനിടെ നടന്നത് പീഡനമല്ലെന്ന് പൊലീസ് നിഗമനം
text_fieldsമുംബൈ: എൽഫിൻസ്റ്റൻ റോഡ് റെയിൽവേ നടപ്പാലത്തിലെ ദുരന്തത്തിനിടെ മരണാസന്നയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തിൽ കഴമ്പില്ലെന്ന് മുംബൈ പൊലീസ്. പീഡിപ്പിച്ചെന്നാരോപിച്ച വിഡിയോ വൈറലായിരുന്നു. എന്നാൽ, മറ്റ് ആംഗിളുകളിൽനിന്നുള്ള വിഡിയോകളിൽ യുവാവ് യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതായാണ് കാണുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
അപകടവുമായി ബന്ധപ്പെട്ട് യാത്രക്കാരും പ്രദേശവാസികളും പകർത്തിയ 35ലേറെ വിഡിയോകളും ഫോട്ടോകളും പൊലീസ് പരിശോധിച്ചുവരുകയാണ്. തിക്കും തിരക്കുമുണ്ടാകാനുള്ള കാരണമാണ് അന്വേഷിക്കുന്നത്. പീഡനമെന്ന പേരിൽ വൈറലായ ദൃശ്യം യുവാവിെൻറ പിൻഭാഗത്തുനിന്ന് എടുത്തതാണ്. മറ്റു പുറങ്ങളിൽനിന്നുള്ള ദൃശ്യങ്ങളിൽ യുവാവ് രക്ഷിക്കാൻ ശ്രമിക്കുന്നതായാണ് കാണുന്നത്. യുവാവിനെ കണ്ടെത്തിയാലേ വാസ്തവം പുറത്തുവരൂ എന്നാണ് പൊലീസ് പറയുന്നത്. യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. രക്ഷാപ്രവർത്തനമെന്ന വ്യാജേന ദുരന്തത്തിന് ഇരയായവരുടെ വസ്തുവകകൾ മോഷ്ടിച്ചവരെ തിരിച്ചറിയാനുള്ള ശ്രമവും നടന്നുവരുകയാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.