Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപടക്കം നിറച്ച പഴം ആന...

പടക്കം നിറച്ച പഴം ആന അബദ്ധത്തിൽ കഴിച്ചതാവാമെന്ന് പരിസ്ഥിതി മന്ത്രാലയം

text_fields
bookmark_border
പടക്കം നിറച്ച പഴം ആന അബദ്ധത്തിൽ കഴിച്ചതാവാമെന്ന് പരിസ്ഥിതി മന്ത്രാലയം
cancel

ന്യൂഡൽഹി: പാലക്കാട്ട് ചെരിഞ്ഞ ഗർഭിണിയായ ആന അബദ്ധത്തിൽ പടക്കം നിറച്ച പഴം കഴിച്ചതാവാമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം. കാട്ടുപന്നികളെ തുരത്താൻ പ്രദേശവാസികൾ കൃഷിയിടങ്ങളിലെ പഴങ്ങളിൽ നിയമവിരുദ്ധമായി സ്ഫോടക വസ്തു നിറക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും മന്ത്രാലയം പറയുന്നു. ട്വിറ്ററിലാണ് മന്ത്രാലയം ഇക്കാര്യം വിശദീകരിച്ചത്.

 

കേരളത്തിലെ പാലക്കാട് ജില്ലയിൽ ഗർഭിണിയായ ആനയുടെ ദാരുണാന്ത്യത്തിൽ വളരെയധികം വിഷമിക്കുന്നു. കേരള സർക്കാറുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ട്വിറ്ററിൽ വ്യക്തമാക്കുന്നു.

മേയ് 23 നാണ് വെള്ളിയാർ പുഴയിൽ ആനയെത്തുന്നത്. ഇവിടെ എത്തുന്നതിന് മുന്നേ ആനക്ക് പരിക്കേറ്റിരുന്നു. സ്ഫോടനത്തിലാണ് വായിൽ മുറിവുണ്ടായതെന്നും രണ്ടാഴ്ച പഴക്കമുണ്ടെന്നും പോസ്റ്റുമാർട്ടം റിേപ്പാർട്ട് പറയുന്നു. മേയ് 27ന് ആന ചെരിഞ്ഞു. ശക്തിയേറിയ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ആനയുടെ മേല്‍ത്താടിയും കീഴ്ത്താടിയും തകര്‍ന്നിരുന്നു. വായിലെ മുറിവ് കാരണം രണ്ടാഴ്ച ഭക്ഷണവും വെള്ളവും കഴിക്കാനായില്ലെന്നും മുറിവിന് രണ്ടാഴ്ച പഴക്കമുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

സ്ഫോടകവസ്തു നിറച്ചത് തേങ്ങയിലാണെന്ന് വനംവകുപ്പ് കണ്ടെത്തിയിരുന്നു. പൈനാപ്പിളിൽ പടക്കം നിറച്ചതെന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ടുകൾ. ആനയുടെ മരണവുമായി ബന്ധപ്പെട്ട് അമ്പലപ്പാറയിൽ സ്ഥലം പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്ന വിൽസൻ അറസ്റ്റിലായിരുന്നു. കേസിലെ മറ്റു രണ്ടു പ്രധാന പ്രതികൾക്കായി അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palakkadElephant Deathpalakkad elephant death
News Summary - Environment Ministry about palakkad elephant death-india news
Next Story