കൊവാക്സിൻ ഫലപ്രാപ്തി 50 ശതമാനം മാത്രമെന്ന് പഠന റിപ്പോർട്ട്
text_fieldsഇന്ത്യയുടെ സ്വന്തം കോവിഡ് പ്രതിരോധ വാക്സിനായ കൊവാക്സിന് 50 ശതമാനം ഫലപ്രാപ്തി മാത്രമാണ് ഉള്ളതെന്ന് അന്താരാഷ്ട്ര പ്രസിദ്ധീകരണമായ ലാൻസെറ്റിന്‍റെ പഠന റിപ്പോർട്ട്. കോവിഡ് -19
ഡെൽറ്റ വകഭേദത്തിന്‍റെ വ്യാപനം തടയുന്നതിൽ കൊവാക്സിൻ പരാജയം ആയിരുന്നെന്നും പഠനം വെളിപ്പെടുത്തുന്നു. ഡെൽറ്റ വകഭേദത്തിന്‍റെ വ്യാപനവും രണ്ടാം തരംഗ സമയത്തെ വൈറസിന്‍റെ തീവ്ര വ്യാപനവുമാണ് വാക്സീന്‍റെ ഫലപ്രാപ്തി കുറയാൻ കാരണമെന്നാണ് റിപ്പോർട്ട്.
ഈ മാസം ആദ്യം പുറത്തുവിട്ട ലാൻസെറ്റിന്‍റെ ഇടക്കാല റിപ്പോർട്ടിൽ കൊവാക്സിന് 77 ശതമാനം ഫലപ്രാപ്തിയുണ്ടെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ അന്തിമ പഠനം പൂർത്തിയായതോടെയാണ് ഫലപ്രാപ്തി കുറവാണെന്ന കണ്ടെത്തൽ. ഭാരത് ബയോടെക് വികസിപ്പിച്ച വാക്സിന് നവംബറിൽ ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.