അസമിലേക്ക് ആദ്യ വന്ദേ ഭാരത് എക്സ്പ്രസ്
text_fieldsഗുവാഹതി റെയിൽവെ സ്റ്റേഷനിൽ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിൽ സ്കൂൾ വിദ്യാർഥികൾക്കൊപ്പം കേന്ദ്ര റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവ്
ന്യൂഡൽഹി: അസമിലെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിഡിയോ കോൺഫറൻസിലൂടെ ഫ്ലാഗ് ഓഫ് ചെയ്തു. ഗുവാഹതിയെ ന്യൂ ജൽപായ്ഗുരിയുമായി അഞ്ചുമണിക്കൂർ 30 മിനിറ്റ് സമയം കൊണ്ട് ബന്ധിപ്പിക്കുന്നതാണ് പുതിയ വന്ദേ ഭാരത് എക്സ്പ്രസ്.
നിലവിലെ ഏറ്റവും വേഗതയേറിയ ട്രെയിൻ അതേ യാത്ര പൂർത്തിയാക്കാൻ ആറര മണിക്കൂറാണെടുക്കുന്നത്.
ഗുവാഹതി-ന്യൂ ജൽപായ്ഗുരി വന്ദേഭാരത് ട്രെയിൻ മാതാ കാമാഖ്യ ക്ഷേത്രം, കാസിരംഗ, മാനസ് ദേശീയോദ്യാനം, പോബിതോറ വന്യജീവി സങ്കേതം എന്നിവിടങ്ങളിലേക്കുപോകാൻ സൗകര്യമാകുമെന്നും ഷില്ലോങ്, മേഘാലയയിലെ ചിറാപുഞ്ചി, അരുണാചൽ പ്രദേശിലെ തവാങ്, പാസിഘട്ട് എന്നിവിടങ്ങളിലെ യാത്രയും വിനോദസഞ്ചാര സാധ്യതകളും മെച്ചപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പുതിയ ട്രെയിനിനുപുറമെ അസമിലെ ലുംഡിങ്ങിൽ പുതുതായി നിർമിച്ച ഡെമു, മെമു ഷെഡും മോദി ഉദ്ഘാടനം ചെയ്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.