മുസ്ലിംകളുടെ യാത്രാവിലക്കിനെ യോഗി ആദിത്യനാഥ് അനുകൂലിച്ചിരുന്നെന്ന്
text_fieldsന്യൂഡൽഹി:ഏഴുരാജ്യങ്ങളിലെ മുസ്ലീംകളുടെ യാത്ര നിരോധിച്ച ട്രംപ് നടപടിയെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രകീർത്തിച്ചിരുന്നെന്ന് വിദേശ മാധ്യമങ്ങൾ. ഇന്ത്യയിലും അതുപോലെ വിലക്കുകൾ കൊണ്ടുവരണമെന്ന നിലപാടിലായിരുന്നു യോഗി ആദിത്യനാഥെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
തീവ്ര ഹിന്ദുത്വ നിലപാടുകാരനായ യോഗിയുെട വർഗീയ പ്രസംഗങ്ങൾ മുമ്പ് വിവാദമായിരുന്നു. ഒരു ഹിന്ദു പെൺകുട്ടിയെ മുസ്ലിം യുവാവ് വിവാഹം ചെയ്താൽ നൂറു മുസ്ലീം പെൺകുട്ടികളെ തങ്ങൾ വിവാഹം കഴിക്കുമെന്നും ഒരു ഹിന്ദുവിനെ അവർ (മുസ്ലിംകൾ) വധിച്ചാൽ 100 മുസ്ലിംകളെ വധിക്കണമെന്നും പ്രസംഗിച്ചിരുന്നു. ഇന്ത്യയിൽ മാത്രമല്ല, ലോകത്താകമാനം ഹിന്ദുത്വത്തിെൻറ നൂറ്റാണ്ടാണ് വരുന്നെതന്നും യോഗി പ്രസംഗിച്ചിരുന്നു.
അപ്രതീക്ഷിത നീക്കത്തിലൂടെ യു.പി മുഖ്യമന്ത്രിയായിരിക്കുകയാണ് യോഗി. 2019ലെ പൊതു തെരഞ്ഞെടുപ്പിനെ ലക്ഷ്യം വച്ച് മോദി നടപ്പാക്കുന്ന വർഗീയ ധ്രുവീകരണം രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്തും ഉറപ്പിക്കാൻ ശ്രമിക്കുകയാണ് ഇതിലൂടെയെന്നും വിദേശമാധ്യമങ്ങൾ വിലയിരുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.