അഗസ്റ്റ വെസ്റ്റ്ലാൻറ് ഇടപാട്: ഇടനിലക്കാരന് ജാമ്യമില്ലാ വാറണ്ട്
text_fieldsന്യൂഡൽഹി: അഴിമതിയാരോപണം നേരിടുന്ന അഗസ്റ്റ വെസ്റ്റ്ലാൻറ് ഇടപാടിലെ ഇടനിലക്കാരൻ ക്രിസ്ത്യൻ മിഷേലിന് ഡൽഹി ഹൈകോടതിയുടെ ജാമ്യമില്ലാ വാറണ്ട്. ശനിയാഴ്ച കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് വാറണ്ട് പുറപ്പെടുവിച്ചത്. കേസ് ഫെബ്രുവരി 22ന് വീണ്ടും കോടതി പരിഗണിക്കും.
2010ലാണ് ഇറ്റാലിയന്‍ കമ്പനിയായ ഫിന്‍മെക്കാനിക്കയുടെ ഉപകമ്പനിയായ അഗസ്റ്റ വെസ്റ്റ്ലാന്‍ഡുമായി 12 ഹെലികോപ്റ്ററുകള്‍ക്ക് 3,727 കോടി രൂപയുടെ കരാർ ഇന്ത്യൻ അധികൃതർ ഒപ്പിട്ടത്.
ഇടപാടുമായി ബന്ധപ്പെട്ട് മുൻ വ്യോമസേനാ മേധാവി എസ്.പി ത്യാഗിയെ കഴിഞ്ഞ മാസം സിബിെഎ അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹം നിലവിൽ ജാമ്യത്തിലാണ്. അഗസ്റ്റ വെസ്റ്റ്ലാൻറ് കമ്പനിക്ക് ഹെലിക്കോപ്റ്റർ കരാർ ലഭിക്കാൻ തെൻറ സ്വധീനം ഉപയോഗപ്പെടുത്തിയെന്നായിരുന്നു ത്യാഗിക്കെതിരെയുള്ള ആരോപണം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.