മഹാരാഷ്ട്രയിൽ പൊലീസ് ഏറ്റുമുട്ടലിൽ മരിച്ച മാേവാവാദികളുടെ എണ്ണം 37 ആയി
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയിൽ ഞായറാഴ്ച െപാലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട 15 മാേവാവാദികളുടെ മൃതദേഹങ്ങൾകൂടി കണ്ടെടുത്തു. ഇതോടെ ഞായർ, തിങ്കർ ദിവസങ്ങളിലായി നടന്ന ഏറ്റുമുട്ടലിൽ മരിച്ച മാേവാവാദികളുടെ എണ്ണം 19 സ്ത്രീകൾ ഉൾപ്പെടെ 37 ആയി.
ഞായറാഴ്ച രാവിലെ ഏഴിന് ഗഡ്ചിറോളിയിലെ ഭംരാഗഢിനടുത്ത് കസ്നാസുർ വനത്തിലാണ് മഹാരാഷ്ട്ര പൊലീസിെൻറ മാേവാവാദി വിരുദ്ധ സേന ‘സി-60’ കമാൻേഡാകൾ മാേവാവാദികൾക്കു നേരെ ആമ്രകണം നടത്തിയത്. ഒന്നര മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനു ശേഷം സിനി, സായ്നാഥ് എന്നീ മാേവാവാദി നേതാക്കളുേടതടക്കം 16 മൃതദേഹങ്ങൾ പൊലീസ് കണ്ടെത്തിയിരുന്നു.
പിന്നീട് നടത്തിയ തിരച്ചിലിലാണ് ഇന്ദ്രാവതി നദിയിൽനിന്ന് 15 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തത്. തിങ്കളാഴ്ച, രാജാറാ ഖണ്ഡ്ലയിലെ കപെവെഞ്ചിൽ നടന്ന ഏറ്റുമുട്ടലിൽ ആറുപേരാണ് കൊല്ലപ്പെട്ടത്. മാേവാവാദികൾ ഒത്തുകൂടുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് തെരച്ചിൽ നടത്തിയതെന്നാണ് പൊലീസ് വാദം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.