ബിഹാറിൽ ക്ലാസ്മുറിയിൽനിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം
text_fieldsന്യൂഡൽഹി: ബിഹാറിൽ ക്ലാസ്മുറിയിൽ സ്ഥാപിച്ചിരുന്ന ഇരുമ്പുഗേറ്റിൽനിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. ദർബങ്ക ജില്ലയിെല ജാലെ പ്രദേശത്താണ് സംഭവം.
വിദ്യാർഥിനിയായ ചഞ്ചൽ കുമാരിക്കാണ് ജീവൻ നഷ്ടമായത്. ക്ലാസ്മുറിയിൽ സ്ഥാപിച്ചിരുന്ന ഇരുമ്പുഗേറ്റിൽ പിടിച്ച പെൺകുട്ടിക്ക് വൈദ്യുതാഘാതമേൽക്കുകയായിരുന്നു. ചഞ്ചലിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഒമ്പത് വിദ്യാർഥികൾക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ക്ലാസ്മുറിയിൽ സ്ഥാപിച്ചിരുന്ന ഇരുമ്പു ഗേറ്റുമായി ഒരു വൈദ്യുതലൈൻ സമ്പർക്കത്തിൽ വന്നതാണ് അപകട കാരണം.
പെൺകുട്ടിയുടെ മൃതദേഹവുമായി ഗ്രാമവാസികൾ തടിച്ചുകൂടുകയും സ്കൂളിന് മുമ്പിൽ പ്രതിഷേധിക്കുകയും ചെയ്തു. ഇതോടെ ജില്ല മജിസ്േട്രറ്റ് പ്രദേശത്ത് കൂടുതൽ പൊലീസ് സേനയെ വിന്യസിക്കാൻ നിർദേശിക്കുകയും സംഭവം അന്വേഷിക്കാൻ സബ് ഡിവിഷനൽ മജിസ്ട്രേറ്റിനെ ചുമതലപ്പെടുത്തുകയും ചെയ്തു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ല മജിസ്ട്രേറ്റ് പറഞ്ഞു.
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പെൺകുട്ടിയുടെ കുടുംബത്തിന് നാലുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ നൽകാൻ നിർദേശിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.