കശ്മീരിൽ 70 വർഷത്തെ തെറ്റ് 70 ദിവസം കൊണ്ട് തിരുത്തി -മോദി
text_fieldsന്യൂഡൽഹി: കശ്മീരിൻെറ പ്രത്യേക പദവി റദ്ദാക്കിയ നടപടി സര്‍ക്കാരിൻെറ ഭരണ നേട്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ് രമോദി. അനുച്ഛേദം 370 ആവശ്യമായിരുന്നെങ്കിൽ എന്തിനാണത് താത്ക്കാലികമായി നിലനിർത്തിയതെന്ന് കശ്മീരിൻെറ പ്ര ത്യേക പദവിക്കായി വാദിക്കുന്നവർ പറയണം. 70 വർഷത്തെ തെറ്റ് 70 ദിവസം കൊണ്ട് തിരുത്തിയെന്നും മോദി അവകാശപ്പെട്ടു. ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ ജീവിതത്തിനു മേൽ സർക്കാറിൻെറ ഇടപെടലുകൾ നമുക്ക് കുറച്ചുകൂടെ?. ജനങ്ങൾക്ക് അവരുടെ ഇഷ്ടമനുസരിച്ച് ജീവിക്കാനുള്ള അവകാശമുണ്ട്. രാജ്യത്തെ പ്രയോജനമില്ലാത്ത നിയമങ്ങളെല്ലാം സർക്കാർ റദ്ദാക്കി. സർദാർ പട്ടേലിൻെറ സ്വപ്നം യാഥാർഥ്യമാക്കാനുള്ള യാത്രയിലാണ് സർക്കാറെന്നും അദ്ദേഹം പറഞ്ഞു.
തീവ്രവാദത്തിന് സംരക്ഷണമൊരുക്കുകയും പിന്തുണക്കുകയും ചെയ്യുന്നവരെ തിരിച്ചറിയണം. ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ, ശ്രീലങ്ക തുടങ്ങിയവ തീവ്രവാദം ബാധിക്കുന്ന രാഷ്ട്രങ്ങളാണ്. ലോകരാഷ്ട്രങ്ങൾ ഇൗ ഭീഷണിയെ ഒറ്റക്കെട്ടായി നേരിടണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.