Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചികിൽസ കിട്ടാതെ മരിച്ച...

ചികിൽസ കിട്ടാതെ മരിച്ച 29 പേരുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം വീതം നൽകുമെന്ന് മമത

text_fields
bookmark_border
ചികിൽസ കിട്ടാതെ മരിച്ച 29 പേരുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം വീതം നൽകുമെന്ന് മമത
cancel

കൊൽക്കത്ത: ജൂനിയർ ഡോക്ടർമാരുടെ സമരം മൂലം ചികിത്സ കിട്ടാതെ മരിച്ച 29 പേരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി.

ജൂനിയർ ഡോക്ടർമാരുടെ ദീർഘകാല പണിനിർത്തലി​നെ തുടർന്ന് ആരോഗ്യ സേവനങ്ങളിലെ തടസ്സം മൂലം 29 വിലയേറിയ ജീവൻ നഷ്ടപ്പെട്ടുവെന്നത് സങ്കടകരവും നിർഭാഗ്യകരവുമാണെന്ന് മമത ‘എക്‌സി’ൽ പോസ്റ്റ് ചെയ്തു. ദുരിതം നേരിട്ട കുടുംബങ്ങൾക്ക് സഹായഹസ്തം നീട്ടുന്നതിനായി മരിച്ച ഓരോ വ്യക്തിയുടെയും കുടുംബാംഗങ്ങൾക്ക് സംസ്ഥാന സർക്കാർ 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

സർക്കാർ നിയന്ത്രണത്തിലുള്ള ആർ ജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡ്യൂട്ടിയിലായിരുന്ന ജൂനിയർ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ ഓഗസ്റ്റ് 9 മുതൽ ജൂനിയർ ഡോക്ടർമാർ സമരത്തിലാണ്. ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് ആരോപണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata Banerjeedocters strikeRG Kar Medical College
News Summary - Government to pay Rs 2 lakh to families of 29 people who died due to medic's cease work: Mamata Banerjee
Next Story