ഹൈബ്രിഡ് വാഹനങ്ങളുടെ ജി.എസ്.ടി നിരക്ക് കുറക്കണമെന്ന് ഗതാഗത മന്ത്രി
text_fieldsന്യൂഡൽഹി: ഹൈബ്രിഡ് എന്നറിയപ്പെടുന്ന സങ്കര ഇന്ധന വാഹനങ്ങളുടെ ജി.എസ്.ടി നിരക്ക് കുറക്കണമെന്ന് ധനമന്ത്രിയോട് ആവശ്യപ്പെടുമെന്ന് കേന്ദ്രഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി. കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച ജി.എസ്.ടി നിരക്കനുസരിച്ച് ഹൈബ്രിഡ് കാറുകൾക്ക് വലിയ ആഡംബര കാറുകൾക്കും എസ്.യു.വികൾക്കും തുല്യമായ 28 ശതമാനം നികുതിയാണ് ചുമത്തിയിരുന്നത്. ‘ഹരിതവാഹന’ങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള സർക്കാർ ശ്രമങ്ങൾക്ക് ഇത് തിരിച്ചടിയാകുമെന്ന് വാഹനവ്യവസായ മേഖലയിലുള്ളവർ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
എഥനോൾ, ബേയാ ഡീസൽ, ബയോ സി.എൻ.ജി തുടങ്ങി പാരമ്പര്യേതര ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങളുടെ നികുതിഘടന പരിഷ്കരിക്കണമെന്നാവശ്യെപ്പട്ട് ഉടൻ അരുൺ ജെയ്റ്റ്ലിയെ കാണുമെന്ന് ഗഡ്ഗരി പറഞ്ഞു.
വൈദ്യുതി വാഹനങ്ങളുടെ ജി.എസ്.ടി നിരക്ക് 12 ശതമാനമാണ്. വൈദ്യുതി കാറുകളും ബസുകളും പ്രോത്സാഹിപ്പിക്കുകയെന്നത് സർക്കാർ നയമാണെന്ന് ഗഡ്ഗരി കൂട്ടിച്ചേർത്തു.
ഹൈബ്രിഡ് വാഹനങ്ങളുടെ ഉയർന്ന നികുതിനിരക്ക് ധനമന്ത്രിയുടെ ശ്രദ്ധയിൽകൊണ്ടുവരാൻ വാഹനനിർമാതാക്കളും ഒരുങ്ങുകയാണ്. വൈദ്യുതിയും െപട്രോളും ഇടകലർത്തി ഉപയോഗിക്കുന്ന ഹൈബ്രിഡ് വാഹനങ്ങൾ പരിസ്ഥിതിക്ക് ദോഷം ചെയ്യാത്തവയാണ്. സാധാരണ വാഹനങ്ങളേക്കാൾ കാർബൺ ബഹിർഗമനം 30 ശതമാനം വരെ കുറവാണ് ഇത്തരം വാഹനങ്ങളിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.