ഗുലാംനബിയെ ജമ്മുവിലും ഇറക്കിയില്ല
text_fieldsന്യൂഡൽഹി: രണ്ടാഴ്ചയായി ‘തടവറ’യായി മാറിയ ജമ്മു-കശ്മീരിൽ മുൻമുഖ്യമന്ത്രിയും ര ാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ ഗുലാംനബി ആസാദിന് വീണ്ടും വിലക്ക്. ആഗസ്റ്റ് എട്ട ിന് ശ്രീനഗർ വിമാനത്താവളത്തിൽനിന്ന് പുറത്തുകടത്താതെ ഡൽഹിക്ക് തിരിച്ചയച്ച ഗു ലാംനബിയെ ചൊവ്വാഴ്ച ജമ്മുവിൽ ഇറങ്ങാനും അധികൃതർ അനുവദിച്ചില്ല. ഡൽഹിയിൽനിന്ന് ചൊവ്വാഴ്ച ഉച്ചക്ക് 2.45നാണ് അദ്ദേഹം ജമ്മുവിൽ എത്തിയത്. വിമാനത്താവളത്തിൽനിന്ന് പുറത്തുപോകാൻ അനുവദിക്കാതെ 4.10ന് ബലമായി ഗോ എയർ വിമാനത്തിൽ കയറ്റി ഡൽഹിയിലേക്ക് തിരിച്ചയക്കുകയായിരുന്നുവെന്ന് സംസ്ഥാന കോൺഗ്രസ് വക്താവ് രവീന്ദർ ശർമ പറഞ്ഞു.ജമ്മു-കശ്മീരിലെ ജനാധിപത്യ ധ്വംസനത്തിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച ഡൽഹിയിലെ ജന്തർമന്തറിൽ ധർണ സംഘടിപ്പിക്കാൻ ഡി.എം.കെയുടെ നേതൃത്വത്തിൽ വിവിധ പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചിരിക്കുകയാണ്.
ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിെൻറ നിർദേശപ്രകാരം ലോക്സഭയിലെ പാർട്ടി നേതാവ് ടി.ആർ. ബാലു വിവിധ പാർട്ടി നേതാക്കളുമായി ഇക്കാര്യത്തിൽ ചർച്ച നടത്തി. ഡൽഹിയിലെത്തിയ ബാലു കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, സി.പി.എം, സി.പി.െഎ, മുസ്ലിംലീഗ്, സമാജ്വാദി പാർട്ടി നേതാക്കളുമായി സംസാരിച്ചു. പ്രതിപക്ഷത്തിെൻറ അഭിപ്രായങ്ങൾക്കും ആവശ്യങ്ങൾക്കും നേരെ സർക്കാർ മുഖം തിരിക്കുന്നത് അങ്ങേയറ്റം അപലപനീയമാണെന്ന് ബാലു പറഞ്ഞു. ജമ്മുവിൽ കോൺഗ്രസ് നേതാവ് ഗുലാം മുഹമ്മദ് മിർ അടക്കം പലരും വീട്ടുതടങ്കലിലാണ്. കോൺഗ്രസ് പ്രവർത്തകരെ കാണാനാണ് ഡൽഹിയിൽനിന്ന് ഗുലാംനബി ജമ്മു വിമാനത്താവളത്തിൽ ഇറങ്ങിയത്. എന്നാൽ, രണ്ടു മണിക്കൂർ അവിടെ ചെലവിട്ടതല്ലാതെ അദ്ദേഹത്തെ പുറത്തു കടത്തിയില്ല.
ശ്രീനഗറിലും ഇതേ അനുഭവം ഗുലാം നബിക്കു പുറമെ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.െഎ ജനറൽ സെക്രട്ടറി ഡി. രാജ എന്നിവർക്കും നേരിടേണ്ടി വന്നിരുന്നു. ജമ്മു-കശ്മീർ സാഹചര്യങ്ങളെക്കുറിച്ചുള്ള സർക്കാറിെൻറ അവകാശവാദങ്ങൾ ടി.ആർ. ബാലു ചോദ്യം ചെയ്തു. മൂന്നു മുൻമുഖ്യമന്ത്രിമാർ വീട്ടുതടങ്കലിലാണ്. പ്രധാന പാർട്ടികൾക്കുപോലും പ്രവർത്തിക്കാൻ അവസരമില്ല. സ്കൂൾ തുറന്നുവെന്ന് പറയുന്നു, പഠിക്കാൻ കുട്ടികളില്ല. ഇൻറർനെറ്റ് വീണ്ടും പ്രവർത്തിക്കുന്നതായി പറയുന്നു, നിശാനിയമം വീണ്ടും പ്രാബല്യത്തിൽ വരുത്തിയിരിക്കുന്നു. മുൻമുഖ്യമന്ത്രി മഹ്ബൂബ മുഫ്തിയുടെ മകൾ വീട്ടുതടങ്കലിലാണ്. എന്തിനാണെന്ന് മുഫ്തിയുടെ മകൾ ചോദിക്കുന്നു; ഉത്തരമില്ല -ബാലു കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.