ഹാഫിസ് സഇൗദ് ഭീകര പട്ടികയിൽ തുടരുമെന്ന് യു.എൻ
text_fieldsന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ ആസൂത്രകനും ജമാഅത്തുദ്ദഅ്വ അധ്യക്ഷനുമാ യ ഹാഫിസ് സഇൗദിെൻറ പേര് ഭീകരരുടെ പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട ് ലഭിച്ച ഹരജി െഎക്യരാഷ്ട്ര സഭ തള്ളി. ലാഹോർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘മിർസ ആൻഡ് മിർസ’ എന്ന നിയമസ്ഥാപനം 2017 ൽ നൽകിയ ഹരജിയാണ് ഇപ്പോൾ തള്ളിയത്.
സഇൗദ് ആഗോള ഭീകര പട്ടികയിൽ തുടരുമെന്ന് ഇതുസംബന്ധിച്ച പരിശോധനക്കായി യു.എൻ നിയമിച്ച സ്വതന്ത്ര ഒാംബുഡ്സ് പേഴ്സൺ ഡാനിയൽ കിപ്ഫർ ഫസ്കിയതി സഇൗദിെൻറ അഭിഭാഷകനായ ഹൈദർ റസൽ മിർസയെ അറിയിച്ചു. സഇൗദിനെ ഭീകര പട്ടികയിൽ ഉൾപ്പെടുത്താൻ ആവശ്യമായ എല്ലാ തെളിവുകളും ലഭിച്ചിട്ടുണ്ടെന്നും അവ സത്യസന്ധവും ഗൗരവതരവുമാണെന്നും ഒാംബുഡ്സ് പേഴ്സൺ വ്യക്തമാക്കി.
പുൽവാമ ഭീകരാക്രമണത്തിെൻറ ബുദ്ധികേന്ദ്രമായ ജയ്ശെ മുഹമ്മദ് തലവൻ മസ്ഉൗദ് അസ്ഹറിനെ ആഗോള ഭീകര പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ഇൗയിടെ ചേർന്ന യു.എൻ ഉപരോധ സമിതിക്ക് മുമ്പാകെ ഇന്ത്യയടക്കമുള്ള രാഷ്ട്രങ്ങൾ ആവശ്യമുന്നയിച്ച സമയത്തുതന്നെയാണ് സഇൗദിനെ പട്ടികയിൽനിന്ന് മാറ്റില്ലെന്ന തീരുമാനം വന്നിരിക്കുന്നത്. സഇൗദിെൻറ ഹരജിയെ ഇന്ത്യക്കുപുറമെ അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ രാഷ്ട്രങ്ങളും എതിർത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.