Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘എന്തുംകൊണ്ട്...

‘എന്തുംകൊണ്ട് ഇങ്ങോട്ട് ഓടിവരേണ്ട, ബാലിശമായ കേസുകൾക്ക് ഫീസ് ഈടാക്കും’ - ലിവ് ഇൻ ബന്ധങ്ങളുടെ രജിസ്ട്രേഷന് നിയമം വേണമെന്ന ഹരജി തള്ളി സുപ്രീംകോടതി

text_fields
bookmark_border
supreme court
cancel

ന്യൂഡൽഹി: ലിവ് ഇൻ ബന്ധങ്ങൾ രജിസ്റ്റർ ചെയ്യാൻ നിയമങ്ങൾ ​​കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി തള്ളി. ബാലിശമായ ആശയമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്.

രാജ്യത്ത് ലിവ് ഇൻ ബന്ധങ്ങൾ നിർബന്ധമായും രജിസ്റ്റർ ചെയ്യുന്നതിന് നിർദേശം വേണമെന്ന് ആവശ്യപ്പെട്ട് ഒരു അഭിഭാഷകനാണ് ​പൊതുതാത്പര്യ ഹരജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. ഒരുമിച്ച് താമസിക്കുന്നവർക്ക് സാമൂഹ്യ സുരക്ഷ ലഭ്യമാക്കണമെന്നും ഹരജിയിൽ ആവശ്യമുന്നയിച്ചിരുന്നു. ലിവ് ഇൻ പങ്കാളികൾക്കിടയിലെ കുറ്റകൃത്യങ്ങൾ കുറക്കാനാണ് ഈ ആശയമെന്നും അദ്ദേഹം പറഞ്ഞു.

എന്താണ് ഇത്? തോന്നുന്നതെല്ലാം കൊണ്ട് ആളുകൾ ഇങ്ങോട്ട് വരികയാണ്. ഇത്തരം കേസുകൾക്ക് ഇനി ഫീസ് ഈടാക്കാൻ തുടങ്ങും. ജനങ്ങൾ ലിവ് ഇൻ ബന്ധത്തിലാവുന്നതിൽ കേന്ദ്ര സർക്കാർ എന്തു ചെയ്യാനാണ്? -ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ചോദിച്ചു.

നിങ്ങൾ ഇവർക്ക് സുരക്ഷ ലഭിക്കുന്നതിനു വേണ്ടിയാണോ​ അതോ ജനങ്ങൾ ലിവ് ഇൻ ബന്ധത്തിൽ ഏർപ്പെടാതിരിക്കാനാണോ ശ്രമിക്കുന്നത്? വെറും ബാലിശമാണിതെല്ലാം. ഹരജി തള്ളുന്നു - ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ലിവ് ഇൻ ബന്ധങ്ങൾ കേന്ദ്രം രജിസ്റ്റർചെയ്യണമെന്നായിരുന്നു ഹരജിക്കാരന്റെ ആവശ്യം. ഏതർഥത്തിലാണ് നിങ്ങൾ സുരക്ഷ നൽകണമെന്ന് ആവശ്യപ്പെടുന്നതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. സാമൂഹിക സുരക്ഷയാണെന്ന് ഹരജിക്കാരൻ മറുപടി നൽകിയ ഉടൻ ​ഹരജി തള്ളുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:live-in relationship
News Summary - "Harebrained Idea": Chief Justice On Asking Live-In Couples To Register
Next Story