Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഹുൽ ഗാന്ധിക്കെതിരായ...

രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തിക്കേസിൽ വാദം കേൾക്കുന്നത് ഡിസംബർ മൂന്നിലേക്ക് മാറ്റി

text_fields
bookmark_border
Rahul Gandhi
cancel

താനെ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ആർ.എസ്.എസ് പ്രവർത്തകൻ നൽകിയ അപകീർത്തിക്കേസിൽ വാദം കേൾക്കുന്നത് ഡിസംബർ മൂന്നിലേക്ക് മാറ്റി. താനെ ഭീവണ്ടിയിലെ കോടതിയാണ് വാദം കേൾക്കുന്നത് ഡിസംബറിലേക്ക് മാറ്റിയത്. കേസിൽ ഹാജരാകുന്നതിൽ നിന്ന് സ്ഥിരമായി ഒഴിവാക്കണമെന്ന ഗാന്ധിയുടെ ഹർജിയും തൊട്ടടുത്ത ദിവസം കോടതി പരിഗണിക്കും.

ജോയിന്റ് സിവിൽ ജഡ്ജിയും ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റുമായ എൽ.സി വാദീകറാണ് ഗാന്ധിക്കെതിരെ ആർ.എസ്.എസ് പ്രവർത്തകൻ രാജേഷ് കുന്തെ നൽകിയ അപകീർത്തിക്കേസിൽ വാദം കേൾക്കുന്നത്.

മഹാത്മാ ഗാന്ധിയുടെ കൊലപാതകത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്ന് ആരോപിച്ച് ഭീവണ്ടിയിൽ രാഹുൽ ഗാന്ധി പ്രസംഗിച്ചതിനെ തുടർന്നാണ് 2014ൽ കുന്തെ കേസ് ഫയൽ ചെയ്തത്. ഈ പ്രസ്താവന ആർ.എസ്.എസിന്റെ യശസ്സിനെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് കുന്തെ വാദിച്ചു. രാഹുൽ ഗാന്ധി കുറ്റം നിഷേധിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:defamationRahul Gandhi
News Summary - Hearing in RSS defamation case against Rahul Gandhi adjourned till December 3
Next Story