Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതീവ്രവാദി സാന്നിധ്യം; ...

തീവ്രവാദി സാന്നിധ്യം; ജമ്മു-കശ്മീരിൽ കത്‍വ ജില്ലയിൽ അതി ജാഗ്രത, പ്രദേശം സുരക്ഷാ സേന വളഞ്ഞു

text_fields
bookmark_border
തീവ്രവാദി സാന്നിധ്യം;  ജമ്മു-കശ്മീരിൽ കത്‍വ ജില്ലയിൽ അതി ജാഗ്രത, പ്രദേശം സുരക്ഷാ സേന വളഞ്ഞു
cancel

കത്‍വ: ജമ്മു-കശ്മീരിലെ കത്‍വ ജില്ലയിൽ സൈന്യം അതീവ ജാഗ്രത നടപടികൾ തുടങ്ങി. കഴിഞ്ഞദിവസം പ്രദേശത്ത് സുരക്ഷാ സേന തിരച്ചിൽ നടത്തുന്നതിനിടെ തീവ്രവാദികളെ കണ്ടെത്തുകയും അവർക്ക് നേരെ വടിവെപ്പ് നടത്തുകയും ചെയ്തിരുന്നു. തുടർന്നാണ് പ്രദേശം വളഞ്ഞ് അതീവ ജാഗ്രത നടപടികൾ അധികൃതർ കൈക്കൊണ്ടത്.

വ്യാഴാഴ്ചയാണ് തിരച്ചിൽ നടത്തുകയായിരുന്ന സൈനികർ തീവ്രവാദികളെ കണ്ടതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. മാർച്ച് 23 ന് ജമ്മു-കശ്മീരിലെ കത്‍വയിലെ ഹിരാനഗർ പ്രദേശത്ത് ജമ്മു-കശ്മീർ പൊലീസും ആർമിയുടെ റൈസിംഗ് സ്റ്റാർ കോർപ്‌സിന്റെ സൈനികരും സംയുക്ത ഓപറേഷൻ ആരംഭിച്ചിരുന്നു. ബുധനാഴ്ച അനന്ത്‌നാഗിൽ നിരോധിത ഭീകര സംഘടനകളെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് പല സ്ഥലങ്ങളിലും തിരച്ചിൽ നടത്തി.

അനന്ത്‌നാഗിലെ സ്‌പെഷൽ ഓപറേഷൻസ് ഗ്രൂപ്പ്, 19 രാഷ്ട്രീയ റൈഫിൾസ്, സി.ആർ.പി.എഫ് എന്നിവയുൾപ്പെടെയുള്ള സുരക്ഷാ സേന, ഉത്തേർസൂ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വനമേഖലയിൽ ചൊവ്വാഴ്ച തീവ്രവാദ ഒളിത്താവളം കണ്ടെത്തി പൊളിച്ചുമാറ്റിയിരുന്നു.

ഒളിത്താവളത്തിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. ഈ ഒളിത്താവളത്തിൽ നിന്നാണ് തീവ്രവാദികൾക്ക് പിന്തുണ നൽകിയിരുന്നതെന്ന് അനന്ത്നാഗ് എസ്.എസ്.പി ജിവി സുന്ദീപ് പറഞ്ഞു. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, സുരക്ഷാ സേന ഇടതൂർന്ന വനമേഖലയിൽ നടത്തിയ സമഗ്രമായ തിരച്ചിലിലാണ് ഒളിത്താവളം കണ്ടെത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jammu and KashmirTerrorists
News Summary - Terrorist presence; High alert in Kathua district of Jammu and Kashmir, security forces cordon off the area
Next Story