റൂബൽ അഗർവാൾ; പുണെയിലെ കോവിഡ് പോരാളി
text_fields‘‘എന്തിനാണമ്മ എല്ലാ ദിവസവും ഓഫിസിൽ പോകുന്നത്?’’-മാർച്ച് 24നു ലോക്ഡൗൺ പ്രഖ്യാപിച്ചതു മുതൽ ഏഴു വയസുകാരൻ മകൻ പുനെ അഡീഷണൽ മുനിസിപ്പൽ കമീഷണർ റൂബൽ അഗർവാളിനോട് നിരന്തരം ചോദിക്കുന്ന ചോദ്യമാണിത്. ഡോക്ടർമാരും പൊലീസുകാരും മാത്രം ലോക്ഡൗൺ കാലത്ത് ജോലി ചെയ്താൽ മതിയെന്നാണ് അവെൻറ ചിന്ത. വൈകീട്ട് വീട്ടിലെത്തുേമ്പാഴേക്കും ചില വിഭവങ്ങൾ തയാറാക്കി ഐ.ടി കമ്പനി ജീവനക്കാരനായ പ്രഖേർ അഗർവാളും മകനും കാത്തിരിപ്പുണ്ടാകും.
പുനെയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനമാണ് 2008 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥയായ റൂബലിന്. പുണെ മുനിസിപ്പൽ കോർപറേഷനും പുണെ സ്മാർട് സിറ്റി ഡെവലപ്മെൻറ് കോർപറേഷൻ ലിമിറ്റഡിെൻറ ഓഫിസും അവരുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്.
കോവിഡ്-19 സ്ഥിരീകരിച്ചവരുടെയും മരിച്ചവരുടെയും വിവരങ്ങൾ അപ്പപ്പോൾ അപ്ഡേറ്റ് ചെയ്യുകയാണ് പ്രധാന ദൗത്യം. ഇന്ത്യയിലെ കോവിഡ് വ്യാപന കേന്ദ്രങ്ങളിലൊന്നാണ് പുണെ. മെയ് നാലു വരെ ഇവിടെ 1890 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എല്ലാവരിലും പരിശോധന നിർബന്ധമാക്കിയതോടെയാണ് കൂടുതൽ പേരിൽ രോഗം സ്ഥിരീകരിക്കാൻ കാരണമെന്ന് റൂബൽ വ്യക്തമാക്കുന്നു.
ആറുമണിക്ക് സൂര്യനമസ്കാരത്തോടെയാണ് ഈ ഉദ്യോഗസ്ഥയുടെ ഒരു ദിവസം ആരംഭിക്കുന്നത്. വീട്ടിലെത്തിയാലും ജോലി തുടരും. അർധരാത്രി വരെയൊക്കെ നീളും. കോവിഡ് വന്നതോടെ ജോലിസമയം 18 മണിക്കൂറായി എന്ന് സാരം. ഓഫിസ് ജീവനക്കാരുടെ കാര്യവും അങ്ങനെ തന്നെ.
വ്യക്തമായ വിവരങ്ങൾ ശേഖരിക്കുന്നതിനായി കോവിഡ് ബാധിതരെ ചികിത്സിക്കുന്ന ആശുപത്രികളിലും നിരീക്ഷണ സ്ഥലങ്ങളിലും റൂബൽ സന്ദർശനം നടത്താറുണ്ട്. കോവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം വർധിച്ചപ്പോൾ പുണെയിൽ ക്വാറൻറീൻ സൗകര്യവും വർധിപ്പിച്ചു. ഇപ്പോൾ കോവിഡ് രോഗികൾക്കായി വിവിധ ആശുപത്രികളിലായി 17,000 കിടക്കകളുണ്ട്.
ആശുപത്രികൾ സന്ദർശിക്കുേമ്പാൾ പി.പി.ഇയും മാസ്കും ഗ്ലൗസും ധരിക്കാൻ മടികാണിക്കാറില്ല. ചെറിയ അശ്രദ്ധ പോലും വലിയ പിഴവിന് കാരണമാക്കും. ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത് -അവർ കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.