Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ഗവർണർ രാജി’ന്...

‘ഗവർണർ രാജി’ന് തടയിട്ട് സുപ്രീംകോടതി: നിയമസഭ പാസാക്കിയ ബില്ല് പിടിച്ചുവെക്കരുത്, സമയപരിധി നിശ്ചയിച്ചു

text_fields
bookmark_border
‘ഗവർണർ രാജി’ന് തടയിട്ട് സുപ്രീംകോടതി: നിയമസഭ പാസാക്കിയ ബില്ല് പിടിച്ചുവെക്കരുത്, സമയപരിധി നിശ്ചയിച്ചു
cancel

ന്യൂഡൽഹി: പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണർമാരെ ഉപയോഗിച്ച് വിരട്ടാനുള്ള കേന്ദ്ര സർക്കാറിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയായി സുപ്രീംകോടതി ഇടപെടൽ. നിയമസഭ പാസാക്കിയ ബില്ലുകള്‍ പിടിച്ചുവക്കുകയും തിരിച്ചയക്കുകയും ചെയ്യുന്ന ഗവര്‍ണമാരുടെ നടപടിക്ക് സുപ്രീംകോടതി തടയിട്ടു. ബില്ലുകൾ അനന്തമായി നീട്ടിക്കൊണ്ടുപോകരുതെന്നും പരമാവധി മൂന്ന് മാസത്തിനുള്ളിൽ തീരുമാനം എടുക്കണമെന്നും കോടതി ഉത്തരവിട്ടു. ഗവർണർ ആർ.എൻ. രവിക്കെതിരായ തമിഴ്നാട് സർക്കാരിന്‍റെ ഹർജിയിലാണ് നിര്‍ണായക ഉത്തരവ്.

നിയമങ്ങൾ ജനങ്ങളുടെ ആവശ്യത്തിനായി കൊണ്ടുവരുന്നതാണ്. ഗവർണർ അനുമതി നിഷേധിച്ച ബില്ലുകൾ നിയമസഭ വീണ്ടും പാസാക്കി തിരിച്ചയച്ചാൽ പരമാവധി ഒരു മാസത്തിനുള്ളി‍ല്‍ തീരുമാനമെടുക്കണം. ഇക്കാലയളവിൽ ബില്ല് തടഞ്ഞുവെക്കാനോ രാഷ്ട്രപതിക്ക് അയക്കാനോ തീരുമാനിക്കണം.

സംസ്ഥാന സർക്കാരിന്‍റ് ഉപദേശത്തിന് അനുസരിച്ചാകണം ഗവർണർ പ്രവർത്തിക്കേണ്ടത്. അനുഛേദം 200 അനുസരിച്ച് ഗവർണറുടെ വിവേചനാധികാരം എന്ന ഒന്നില്ല. അനുഛേദം 200 പ്രകാരം നടപടികളിൽ ഒന്ന് സ്വീകരിച്ചേ മതിയാകൂ എന്നും സുപ്രീം കോടതി വ്യക്തമാക്കി.

ബില്ലുകള്‍ പിടിച്ചുവച്ച തമിഴ്നാട് ഗവർണറുടെ നടപടി നിയമവിരുദ്ധമാണെന്നും 10 ബില്ലുകൾ രാഷ്ട്രപതിക്ക് വിട്ട നടപടി റദ്ദാക്കണ​മെന്നും കോടതി ചൂണ്ടിക്കാട്ടി. നിയമസഭ വീണ്ടും പാസാക്കി അയക്കുന്ന ബില്ലുകൾ ആദ്യ ബില്ലിൽ നിന്ന് വ്യത്യസ്തമെങ്കിൽ മാത്രമേ രാഷ്ട്രപതിക്ക് വിടാൻ അവകാശമുള്ളൂവെന്നും

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:governorrn raviSupreme Court
News Summary - "Illegal": Supreme Court slams TN Governor RN Ravi for inaction; deems 10 bills to have been passed
Next Story