മാണ്ഡ്യയുടെ മണ്ണിലുണ്ട് ഭാവിയുടെ വെളുത്ത സ്വർണ ലോഹത്തിളക്കം
text_fieldsബംഗളൂരു: മാണ്ഡ്യയുടെ മണ്ണിൽ ലോകോത്തര ശ്രദ്ധ നേടാവുന്ന വെളുത്ത സ്വർണം എന്നറിയപ്പെടുന്ന ലിഥിയം ലോഹം ഉണ്ടെന്ന് കണ്ടെത്തി. അറ്റോമിക് ഡയറക്ടറേറ്റ് ഫോര്‍ എക്സ്പ്ലൊറേഷന്‍ ആന്‍ഡ് റിസര്‍ച്ചാണ് മാണ്ഡ്യ ജില്ലയിലെ മാര്‍ലഗല്ല മേഖലയില്‍ ലിഥിയം നിക്ഷേപം കണ്ടെത്തിയത്.
1600 ടൺ നിക്ഷേപമുണ്ടെന്നാണ് നിഗമനം. ലിഥിയം ഭാവിയിൽ ഏറ്റവും മൂല്യമുള്ള ലോഹങ്ങളിലൊന്നാവുമെന്നാണ് കണക്കാക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററിയിലെ പ്രധാന ഘടകങ്ങളിലൊന്നാണ് ലിഥിയം. പെട്രോള്‍, ഡീസല്‍ തുടങ്ങിയ പരമ്പരാഗത ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങളില്‍നിന്ന് വൈദ്യുതോര്‍ജ വാഹനങ്ങളിലേക്ക് ലോകം മാറുന്നതാണ് മാണ്ഡ്യയുടെ ലോകോത്തര കീർത്തി പ്രതീക്ഷ.
വാഹന ബാറ്ററിയിൽ കൂടാതെ ലാപ്ടോപ്, മൊബൈല്‍ ഫോൺ തുടങ്ങിയ ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ ബാറ്ററിയിലും ലിഥിയം ഉപയോഗിക്കുന്നുണ്ട്. ഗ്ലാസ്, സിറാമിക്സ് നിർമാണത്തിലും ആവശ്യങ്ങളുണ്ട്. ലോകത്തെ ഏറ്റവും വലിയ ലിഥിയം ഉൽപാദന രാജ്യം ചിലിയാണ്. ലോകത്തെ ലിഥിയം ഉൽപാദനത്തിന്റെ 35 ശതമാനവും ഈ രാജ്യത്തുനിന്നാണെന്നാണ് കണക്ക്.
ചിലിയിലും ബൊളീവിയയിലും അര്‍ജന്റീനയിലുമായി പരന്നുകിടക്കുന്ന ഉപ്പുനിലങ്ങളിലാണ് ഈ നിക്ഷേപം. അടുത്ത വർഷം മുതൽ ലോകത്ത് ഈ ലോഹത്തിന് ക്ഷാമം നേരിടുമെന്ന് വിദഗ്ധർ പ്രവചിക്കുന്ന വേളയിൽ മാണ്ഡ്യയുടെയും കർണാടകയുടെയും സാമ്പത്തിക മേഖലയിൽ പുതിയ മുതൽക്കൂട്ടാവുമെന്നാണ് നിരീക്ഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.