മരണത്തിനുമുമ്പ് അവർ കയറിയിറങ്ങിയത് 18 ആശുപത്രികൾ...പക്ഷെ...
text_fieldsമരണ മുനമ്പിലുള്ള സഹോദരനുമായി ദിനേഷ് സുജാനി കയറിയിറങ്ങിയത് 18 ആശുപത്രികളിലാണ്. ആരും ചികിത്സിക്കാൻ തയ്യാറായില്ല. അവസാനം തെൻറ സഹോദരൻ ഭവാരിലാൽ സുജാനി (52) ആശുപത്രിവരാന്തകളിലൊന്നിൽ മരിച്ചുവീഴുന്നതിന് മൂകസാക്ഷേിയാകേണ്ടിവന്നു ദിനേഷിന്. രാജ്യത്തെ മെട്രോ നഗരങ്ങളിലൊന്നായ ബംഗളൂരുവിൽ നിന്നാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്.
സംഭവം വിവാദമായതോടെ ഒമ്പത് ആശുപത്രികൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതർ. ചികിത്സ നിഷേധിച്ചവരിൽ സർക്കാർ, സ്വകാര്യ ആശുപത്രികൾ ഉൾപ്പെടുന്നുണ്ട്. കടുത്ത പനിയുടേയും ജലദോഷത്തിേൻറയും ലക്ഷണങ്ങളോടെയാണ് ഭവാരിലാലിനെ ആദ്യം വീടിന് സമീപത്തുള്ള ആശുപത്രിയിലെത്തിച്ചത്.
‘അദ്ദേഹത്തിെൻറ പൾസ്കുറയുന്നതായും ഛർദി ഉള്ളതായും’ താൻ ആശുപത്രി അധികൃതരോട് പറഞ്ഞതായി ദിനേഷ് പറയുന്നു. അവർ രോഗിയെ അകത്തേക്ക് കൊണ്ടുപോവുകയും എക്സ് റെ എടുക്കുകയും ചെയ്തു. എക്സ് റെ കണ്ടശേഷം മറ്റെവിെടയെങ്കിലും കൊണ്ടുപോകാൻ നിർദേശിക്കുകയായിരുന്നു. അവിടെ നിന്ന് ആംബുലൻസിലാണ് ഭവാരിലാലിനെ മറ്റ് ആശുപത്രികളിലേക്ക് കൊണ്ടുപോയത്. എന്നാൽ ഒരിടത്തും അകത്ത് പ്രവേശിപ്പിക്കുകയൊ ചികിത്സ നൽകുകയൊ ചെയ്തില്ല. ‘വാതിൽക്കൽ വച്ചുതന്നെ തങ്ങളെ ആശുപത്രി അധികൃതർ ആട്ടിപ്പായിക്കുകയായിരുന്നെന്ന്’ ദിനേശ് പറഞ്ഞു.
ഈ ഓട്ടപ്പാച്ചിലിനിടെ അവർ 18 ആശുപത്രികൾ കയറിയിറങ്ങുകയും 32 എണ്ണത്തിലേക്ക് വിളിക്കുകയും ചെയ്തു. സംഭവത്തിൽ പരസ്പരം പഴിചാരി ആശുപത്രി അധികൃതർ രംഗത്തെത്തിയിട്ടുണ്ട്. തങ്ങൾ സ്വാബ് ടെസ്റ്റ് നടത്താനാണ് നിർദേശിച്ചെതന്നും അതിനായി സർക്കാർ ആശുപത്രികളിലേക്ക് കൊണ്ടുപോകാൻ നിർദേശിക്കുകയായിരുന്നെന്നും ഒരു ഡോക്ടർ പറഞ്ഞു. കർണാടകയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നത് പ്രതിസന്ധിയായിരിക്കുകയാണ്. ബാംഗളൂരു നഗരത്തിൽ മാത്രം 732 കോവിഡ് സ്ഥിരീകരിച്ച രോഗികളാണ് ചികിത്സയിൽ കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.