ഉത്തരാഖണ്ഡ് വഴി മാനസരോവരിലെത്താനുള്ള ഗതാഗതസൗകര്യം ഉടൻ തുടങ്ങും - നിതിന്‍ ഗഡ്കരി
text_fieldsന്യുഡൽഹി: 2023 അവസാനത്തോടെ ഇന്ത്യൻ തീർഥാടകർക്ക് ഉത്തരാഖണ്ഡിലെ പിത്തോറഗഡിൽ നിന്ന് നേരിട്ട് കൈലാസ് മാനസസരോവറിലേക്ക് എത്താനാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. പദ്ധതിയുടെ ഭൂരിഭാഗം ജോലികളും പൂർത്തിയായതായി ചൊവ്വാഴ്ച ലോക്സഭയിൽ ഗഡ്കരി പറഞ്ഞു. മാനസസരോവറിലേക്ക് എത്താന്‍ നേപ്പാളിനെയും ചൈനയെയും ആശ്രയിക്കുന്നത് ഈ പുതിയ പാത വരുന്നതിലൂടെ ഇല്ലാതാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ പുതിയ പാത വരുന്നതിലൂടെ മാനസസരോവറിലേക്കുള്ള യാത്ര സുഗമമാക്കാനും യാത്രാസമയം ലഘൂകരിക്കാനും കഴിയുമെന്ന് ഗഡ്കരി പറഞ്ഞു. പദ്ധതിക്ക് ഇതുവരെ 7,000 കോടി രൂപ ചെലവായി. ലഡാക്ക് -കാർഗിൽ, കാർഗിൽ - ഇസഡ്-മോർ, ഇസഡ്-മോർ - ശ്രീനഗർ, ശ്രീനഗർ - ജമ്മു വരെയുള്ള നാല് തുരങ്കങ്ങളുടെ പണി നടക്കുകയാണ്. നിർമ്മാണത്തിനായി ആയിരത്തിലധികം തൊഴിലാളികൾ പ്രവർത്തിക്കുന്നുണ്ടെന്നും പദ്ധതി പൂർത്തികരിക്കാന്‍ 2024 വരെ സമയപരിധി നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ ഇസഡ്-മോറിലെ പ്രവൃത്തിയാണ് നടന്നുകൊണ്ടിരിക്കുന്നത്. ഹിന്ദുമത വിശ്വാസികളുടെ പ്രധാന തീർഥാടനകേന്ദ്രമായാണ് മാനസസരോവരം അറിയപ്പെടുന്നത്. ശിവന്റെ സ്വർഗ്ഗീയ വാസസ്ഥലമായാണ് കൈലാസ മാനസരോവരത്തെ ഭക്തർ കണക്കാക്കുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.