ജാതിമാറി സൗഹൃദം: ഒമ്പതാം ക്ലാസുകാരനെ ജനനേന്ദ്രിയം മുറിച്ച് െകാന്നു
text_fieldsബംഗളൂരു: ഇതരസമുദായത്തിലെ പെൺകുട്ടിയുമായി സൗഹൃദം പുലർത്തിയ ഒമ്പതാം ക്ലാസുകാരനെ പെൺകുട്ടിയുടെ ബന്ധുക്കൾ ജനനേന്ദ്രിയം മുറിച്ച് കൊന്ന് ചാക്കിൽകെട്ടി പുഴയിലെറിഞ്ഞു. സംഭവത്തിൽ പെണ്‍കുട്ടിയുടെ അമ്മാവനെയും രണ്ടുസുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കര്‍ണാടക കലബുറഗിയിലെ നരിബോലിലാണ് സംഭവം. നരിബോലി സ്വദേശിയായ കൊല്ലി മഹേഷ് ആണ് (14) കൊല്ലപ്പെട്ടത്. മൃതദേഹം പുഴയിൽനിന്നും കണ്ടെടുക്കുമ്പോൾ ജനനേന്ദ്രിയവും മൂക്കും മുറിച്ചനിലയിലായിരുന്നു. പെൺകുട്ടിയുടെ അമ്മാവൻ മഹേഷിനെ കൂട്ടികൊണ്ടുപോയശേഷമാണ് കാണാതായത്.
തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മാസങ്ങൾക്കു മുമ്പാണ് വീടിന് സമീപത്ത് താമസിക്കുന്ന ഇതരസമുദായത്തിലെ സമപ്രായക്കാരിയുമായി മഹേഷ് കൂട്ടുകൂടുന്നത്. എന്നാൽ, പെൺകുട്ടിയെ കാണരുതെന്ന് മാതാവ് താക്കീത് ചെയ്തു. എന്നാൽ, പെൺകുട്ടിക്ക് മഹേഷ് മൊബൈൽ ഫോൺ വാങ്ങി നൽകി. ഇതോടെ പെൺകുട്ടിയുടെ അമ്മാവൻ ഇടപെടുകയായിരുന്നു. അമ്മാവനും രണ്ടു സുഹൃത്തുക്കളും ചേർന്ന് മഹേഷിനെ കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുെന്നന്നാണ് പൊലീസിെൻറ നിഗമനം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.