Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right18 വര്‍ഷത്തിനിടെ...

18 വര്‍ഷത്തിനിടെ ഐ.എസ്.ആര്‍.ഒ വിക്ഷേപിച്ചത് 180 വിദേശ ഉപഗ്രഹങ്ങള്‍

text_fields
bookmark_border
18 വര്‍ഷത്തിനിടെ ഐ.എസ്.ആര്‍.ഒ വിക്ഷേപിച്ചത് 180 വിദേശ ഉപഗ്രഹങ്ങള്‍
cancel

ബംഗളൂരു: 104 കൃത്രിമോപഗ്രഹങ്ങള്‍ ഒന്നിച്ച് ഭ്രമണപഥത്തിലത്തെിച്ചതോടെ ഐ.എസ്.ആര്‍.ഒയുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്സ് കോര്‍പറേഷന്‍ ലിമിറ്റഡിനും അഭിമാന ദിനം. ബഹിരാകാശ സാങ്കേതികവിദ്യയെ വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കുകയെന്ന ഐ.എസ്.ആര്‍.ഒ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത് ബംഗളൂരു ആസ്ഥാനമായി 1992 സെപ്റ്റംബര്‍ 28ന് പ്രവര്‍ത്തനമാരംഭിച്ച ആന്‍ട്രിക്സ് ആണ്. പുതിയ പരീക്ഷണത്തോടെ കൂടുതല്‍ രാജ്യങ്ങള്‍ ഇന്ത്യയെ ആശ്രയിക്കുകയും കൃത്രിമോപഗ്രഹ വിക്ഷേപണത്തിന്‍െറ ഹബ്ബായി ഇന്ത്യ മാറുകയും ചെയ്യും.

18 വര്‍ഷത്തിനിടെ 22 വിദേശരാജ്യങ്ങളില്‍നിന്നുള്ള 180 ഉപഗ്രഹങ്ങളാണ് ഐ.എസ്.ആര്‍.ഒ വിക്ഷേപിച്ചത്. 1999 മേയ് 26ന് കൊറിയയുടെ കിറ്റ്സാറ്റ് -3, ജര്‍മനിയുടെ ഡി.എല്‍.ആര്‍-ടബ്സാറ്റ് എന്നിവയാണ് ഇന്ത്യ ആദ്യമായി ഭ്രമണപഥത്തിലത്തെിച്ച വിദേശ ഉപഗ്രഹങ്ങള്‍. പി.എസ്.എല്‍.വി -സി 2 റോക്കറ്റില്‍ ഇന്ത്യന്‍ ഉപഗ്രഹമായ ഓഷ്യന്‍സാറ്റിനൊപ്പമായിരുന്നു വിക്ഷേപണം. ബുധനാഴ്ചത്തെ ദൗത്യത്തിന് മുമ്പ് 20 രാജ്യങ്ങളില്‍നിന്നുള്ള 79 ഉപഗ്രഹങ്ങളാണ് ബഹിരാകാശത്തത്തെിച്ചിരുന്നത്.

താരതമ്യേന കുറഞ്ഞ ചെലവില്‍ ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലത്തെിക്കാന്‍ കഴിയുന്നതാണ് ഐ.എസ്.ആര്‍.ഒയെ രാജ്യാന്തര ബഹിരാകാശ വിപണിയില്‍ സ്വീകാര്യമാക്കുന്നത്. ബുധനാഴ്ചത്തെ വിക്ഷേപണത്തില്‍ അമേരിക്കയുടെ 96 ഉപഗ്രഹങ്ങളുണ്ടെന്നത് രാജ്യത്തിന് ഈ രംഗത്ത് മേധാവിത്തമുറപ്പിക്കാനാവുന്നതിന്‍െറ തെളിവായാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഉപഗ്രഹ പരീക്ഷണങ്ങളുടെ ചെലവും ഇത് ഗണ്യമായി കുറക്കും. ബുധനാഴ്ചത്തെ വിക്ഷേപണത്തിന്‍െറ പകുതിയിലധികം ചെലവും മറ്റ് ആറു രാജ്യങ്ങളാണ് വഹിക്കുന്നത്.

ജര്‍മനി, ദക്ഷിണ കൊറിയ, ബെല്‍ജിയം, ഇന്തോനേഷ്യ, അര്‍ജന്‍റീന, ഇറ്റലി, ഇസ്രായേല്‍, കനഡ, ജപ്പാന്‍, നെതര്‍ലാന്‍ഡ്സ്, ഡെന്മാര്‍ക്, തുര്‍ക്കി, സ്വിറ്റ്സര്‍ലന്‍ഡ്, അള്‍ജീരിയ, ലക്സംബര്‍ഗ്, സിംഗപ്പൂര്‍, ഫ്രാന്‍സ്, ഓസ്ട്രിയ, ബ്രിട്ടന്‍, യു.എസ്.എ, യു.എ.ഇ, കസാഖ്സ്താന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള ഉപഗ്രഹങ്ങളാണ് ഐ.എസ്.ആര്‍.ഒയുടെ റോക്കറ്റുകളില്‍ ബഹിരാകാശത്തത്തെിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:isrorocket launching
News Summary - isro rocket launching history
Next Story