ജാക്വലിൻ ഫെർണാണ്ടസിനെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചു
text_fieldsമുംബൈ: കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസിനെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ശനിയാഴ്ച ഇ.ഡിക്ക് മുമ്പാകെ അവർ ഹാജരാവുമെന്നാണ് സൂചന. വെള്ളിയാഴ്ച അവർക്ക് സമൻസ് നൽകിയിരുന്നുവെങ്കിലും ഹാജരായിരുന്നില്ല. കഴിഞ്ഞ ആഗസ്റ്റിലും അവർ ഇ.ഡിക്ക് മുമ്പാകെ ഹാജരായി മൊഴി നൽകിയിരുന്നു. സുകേഷ് ചന്ദ്രശേഖരനെതിരെ ഇ.ഡി നടത്തുന്ന അന്വേഷണത്തിലാണ് വീണ്ടും ജാക്വലിൻ ഫെർണാണ്ടസിെൻറ മൊഴിയെടുക്കുന്നത്.
ചന്ദ്രശേഖരും ഭാര്യ ലീന മരിയ പോളും കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. ഇതിൽ ജാക്വിലിനുമായി ബന്ധപ്പെട്ടുള്ള ചില ഫണ്ടുകളും ഉൾപ്പെട്ടിട്ടുണ്ടെന്നും ഇ.ഡി വ്യക്തമാക്കുന്നു. ഇതേക്കുറിച്ച് ചോദിച്ചറിയാനാണ് ജാക്വലിനെ ഇപ്പോൾ വീണ്ടും വിളിക്കുന്നതെന്നാണ് റിപ്പോർട്ട്.
നേരത്തെ മറ്റൊരു ബോളിവുഡ് നടിയായ നോറ ഫത്തേഹിയേയും ഇ.ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. സാക്ഷിയായാണ് കേസിൽ നോറ ഫത്തേഹിയെ വിളിച്ചതെന്നാണ് അവരുടെ മാനേജർ നൽകുന്ന വിശദീകരണം. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ഇ.ഡിയുടെ ഭാഗത്ത് നിന്നും ഇതുവരെ ഔദ്യോഗികമായ പ്രതികരണങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.
സുകേഷ് ചന്ദ്രശേഖരനേയും ലീന മരിയ പോളിനേയും ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് സുകേഷിെൻറ ബംഗ്ലാവ് ഇ.ഡി റെയ്ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. സുകേഷിനെതിരെ ഡൽഹി പൊലീസും തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.