ജമ്മു-കശ്മീർ തെരഞ്ഞെടുപ്പ് ബി.ജെ.പിയുടെ അജണ്ടക്കൊത്ത്
text_fieldsന്യൂഡൽഹി: നിയമസഭ പിരിച്ചുവിട്ട ജമ്മു-കശ്മീരിൽ തെരഞ്ഞെടുപ്പ് ലോക്സഭക്കൊപ്പമോ, അതിനു മുേമ്പാ? പന്ത് മോദിസർക്കാറിെൻറ കോർട്ടിലാണെങ്കിലും സംസ്ഥാനത്തെ അസമാധാനം കാര്യങ്ങൾ തീരുമാനിക്കുന്നതിൽ വെല്ലുവിളിയാകും. നിയമസഭ പിരിച്ചുവിട്ടാൽ ആറു മാസത്തിനകം തെരഞ്ഞെടുപ്പു നടത്തണം. അതനുസരിച്ച് മേയ് മാസം കടന്നുപോകാൻ പാടില്ല.
അങ്ങനെ നോക്കിയാൽ ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പ് ജമ്മു-കശ്മീരിൽ നിയമസഭ തെരഞ്ഞെടുപ്പു നടക്കണം. പക്ഷേ, ലോക്സഭക്കൊപ്പം നിയമസഭ തെരഞ്ഞെടുപ്പും നടത്താൻ കേന്ദ്രത്തിനു മുമ്പിൽ ഉപായമുണ്ട്. അവിടത്തെ ക്രമസമാധാന സാഹചര്യം പറഞ്ഞാൽ മതി. ക്രമസമാധാനം മോശമാണോ എന്ന് രേഖാപരമായി തീർപ്പുകൽപിക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ്.
ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം ജമ്മു-കശ്മീർ തെരഞ്ഞെടുപ്പു നടത്താനായിരിക്കും കേന്ദ്രം താൽപര്യപ്പെടുക. കശ്മീരിെൻറ 370ാം വകുപ്പ്, തീവ്രവാദം, പാകിസ്താൻ ബന്ധം എന്നിവയെല്ലാം ദേശീയ രാഷ്ട്രീയത്തിലെ ചേരുവയാക്കി മാറ്റാൻ എളുപ്പം അതാണ്. അതുകൊണ്ട് ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പ് എന്നതിലേക്ക് മോദിസർക്കാർ എത്താനാണ് സാധ്യത.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.