ജമ്മു-കശ്മീർ, ലഡാക്ക് കേന്ദ്രഭരണ പ്രദേശങ്ങൾ ഒക്ടോബർ 31 മുതൽ
text_fieldsന്യൂഡൽഹി: ജമ്മു-കശ്മീർ, ലഡാക്ക് എന്നീ കേന്ദ്ര ഭരണപ്രദേശങ്ങൾ ഒക്ടോബർ 31ന് നിലവിൽ വരും. ഇതുസംബന്ധിച്ച ‘ജമ് മു-കശ്മീർ പുനഃസംഘടന നിയമം 2019’ ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നൽകി. സ്വാതന്ത്ര്യാനന്തരം 565ഓളം ര ാജഭരണ പ്രദേശങ്ങളെ ഇന്ത്യൻ യൂനിയനോട് ചേർക്കുന്നതിൽ നിർണായക പങ്കു വഹിച്ച സർദാർ വല്ലഭ്ഭായി പട്ടേലിെൻറ ജന്മവാർഷിക ദിനമാണ് ഒക്ടോബർ 31. പുതിയ നിയമപ്രകാരം ജമ്മു-കശ്മീർ നിയമസഭയിൽ സംവരണം ഉണ്ടാകും.
ജമ്മു-കശ്മീരിൽ അഞ്ച് ലോക്സഭ സീറ്റും ലഡാക്കിൽ ഒരു ലോക്സഭ സീറ്റുമുണ്ടാകും. ഭരണാധികാരിയായ ലഫ്റ്റനൻറ്് ഗവർണർക്ക് നിയമസഭയിലേക്ക് രണ്ടു വനിതകളെ നാമനിർദേശം ചെയ്യാം. വനിത പ്രാതിനിധ്യം കുറവാണെങ്കിൽ മാത്രമാണ് ഇങ്ങനെ ചെയ്യാൻ അനുമതി. ലഡാക്കിൽ നിയമസഭ ഉണ്ടാകില്ല. നിലവിൽ ജമ്മു-കശ്മീരിലെ നിയമസഭ സീറ്റുകളുടെ എണ്ണം 87 ആണ്. ആകെ സീറ്റ് 107 ഉം. പുനഃസംഘടനക്കുശേഷം അത് 114 ആയി ഉയരും. 24 സീറ്റ് പാക് അധീന കശ്മീരിൽ ആയതിനാൽ ഒഴിഞ്ഞു കിടക്കുകയാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.