ഗുജറാത്തിൽ രാഷ്ട്രീയ മഹാസഖ്യത്തിന് ശരദ് യാദവ് വിഭാഗം
text_fieldsന്യൂഡൽഹി: ബിഹാർ മാതൃകയിൽ ഗുജറാത്തിലും രാഷ്ട്രീയ മഹാസഖ്യത്തിന് ജനതാദൾ-യുനൈറ്റഡ് ശരദ് യാദവ് വിഭാഗം. കോൺഗ്രസ്, ബിഹാറിൽ ബി.ജെ.പിക്ക് എതിരെ നിൽക്കുന്ന ഹാർദിക് പേട്ടൽ എന്നിവരുമായി സഹകരിക്കാനാണ് ശരദ് യാദവിെൻറ നേതൃത്വത്തിലുള്ള ജെ.ഡി-യുവിെൻറ നീക്കം. കഴിഞ്ഞ ദിവസം ദേശീയ ആക്ടിങ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ചോട്ടുഭായി അമർസിങ് വാസവ വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഗുജറാത്തിൽ ജെ.ഡി-യുവിെൻറ എം.എൽ.എയായ ചോട്ടുഭായ് രാജ്യസഭ തെരഞ്ഞെടുപ്പിൽ നിതീഷ് കുമാർ വിഭാഗത്തിെൻറ നിർദേശം ലംഘിച്ച് കോൺഗ്രസ് സ്ഥാനാർഥി അഹ്മദ് പേട്ടലിനാണ് വോട്ട് ചെയ്തത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത സര്‍ദാര്‍ സരോവര്‍ അണക്കെട്ട് സാധാരണക്കാര്‍ക്ക് ഗുണം ചെയ്യില്ലെന്നും ചോട്ടുഭായ് പറഞ്ഞു.
ജെ.ഡി-യുവിെൻറ 20 സംസ്ഥാന പ്രസിഡൻറുമാർ തങ്ങള്‍ക്കൊപ്പമാണ്. നോട്ട് പിന്‍വലിക്കലും ചരക്ക് സേവന നികുതിയും രാജ്യത്തെ നശിപ്പിച്ചു -അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയുടെ ചിഹ്നത്തില്‍ അവകാശവാദം ഉന്നയിച്ച് തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കുമെന്ന് നേതാവ് ജാവേദ് റാസ പറഞ്ഞു. നാലാഴ്ചകള്ക്കുള്ളില് ഇതു സംബന്ധിച്ച തെളിവുകള്‍ കമീഷന് നല്‍കും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.