ജെ.എൻ.യുവിലെ അക്രമം: വി.സി രാജിവെക്കും വരെ സമരമെന്ന് വിദ്യാർഥികള്‍
text_fieldsന്യൂഡൽഹി: ഹോസ്റ്റൽ ഫീസ് വർധനക്കെതിരെ സമരം ചെയ്യുന്ന ജവ ഹർലാൽ നെഹ്റു യൂനിവേഴ്സിറ്റി (ജെ.എൻ.യു) വിദ്യാർഥിക ൾക്കുനേരെ ഞായറാഴ്ച രാത്രി നടന്നത് സംഘടിത ആക്രമണമാണെന്ന് വിദ്യാർഥി യൂനിയൻ. ആക്രമണത്തിന് പിന്നി ല്‍ എ.ബി.വിപിയെന്ന് ആവര്‍ത്തിച്ച വിദ്യാർഥികള്‍, പൊലീസ് അക്രമികൾക്കൊപ്പമാണ് നിന്നതെന്നും ആരോപിച്ചു.
സർ വകലാശാല വൈസ് ചാൻസലർക്കെതിരെയും വിദ്യാർഥികൾ രംഗത്തെത്തി. വൈസ് ചാൻസലർ ഭീരുവിനെ പോലെ പെരുമാറി. ജെ.എൻ.യുവിലെ ഫീസ് വര്‍ധനവ് പിന്‍വലിക്കലിനെതിരെ മാത്രമല്ല, വി.സി രാജിവെക്കും വരെ സമരം തുടരുമെന്നും യൂനിയന്‍ വ്യക്തമാക്കി. വി.സി രാജിവെച്ചില്ലെങ്കില്‍ പുറത്താക്കാൻ മാനവശേഷി മന്ത്രാലയം തയാറാകണമെന്ന് യൂനിയന്‍ ആവശ്യപ്പെട്ടു. സർവകലാശാലയിൽ സുരക്ഷയും സമാധാനവും ഉറപ്പാക്കാനായില്ലെങ്കില്‍ വൈസ് ചാന്‍സലര്‍ സ്ഥാനം ഒഴിയണമെന്ന് അധ്യാപകരും ആവശ്യപ്പെട്ടു.
അതേസമയം, വിദ്യാർഥികളെ തള്ളിയ സർവകലാശാല അധികൃതർ, അക്രമ സംഭവങ്ങൾക്ക് തുടക്കമിട്ടത് സമരം ചെയ്യുന്ന വിദ്യാർഥികളാണെന്ന് പ്രതികരിച്ചു. ക്യാമ്പസിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും നേരെയുണ്ടായ ആക്രമണം ദൗർഭാഗ്യകരമാണ്. അക്രമം തുടങ്ങിയത് സമരം ചെയ്യുന്ന സർവകലാശാല വിദ്യാർഥികളാണെന്നും രജിസ്ട്രാർ പറഞ്ഞു.
ജെ.എൻ.യുവില്‍ ഇന്നലെയുണ്ടായ ആക്രണമണവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ക്യാമ്പസിന് പുറത്തുനിന്നുള്ളവരാണ് കസ്റ്റഡിയിലായത്. ജെ.എൻ.യുവില്‍ നടന്ന വ്യാപക അക്രമങ്ങളില്‍ 20 ഓളം വിദ്യാർഥികള്‍ക്കും അധ്യാപകര്‍ക്കും പരിക്കേറ്റിരുന്നു. പരിക്കേറ്റ അഞ്ചുപേരുടെ നില ഗുരുതരമാണ്.
അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ സർവകലാശാല രജിസ്ട്രാറെയും പ്രോക്ടറെയും മാനവ വിഭവശേഷി മന്ത്രാലയം വിളിപ്പിച്ചു. മന്ത്രാലയം സെക്രട്ടറിക്ക് മുന്നില്‍ ഇന്ന് ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.