ജീവപര്യന്തത്തിനെതിരെയുള്ള ആശാറാം ബാപ്പുവിെൻറ ഹരജി ജോധ്പൂർ ഹൈകോടതി തള്ളി
text_fieldsജോധ്പൂർ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത ിനെതിരെ സ്വയം പ്രഖ്യാപിത ആൾദൈവം ആശാറാം ബാപ്പു നൽകിയ ഹരജി ജോധ്പൂർ ഹൈകോടതി തള്ളി.
സംഭവം നടക്കുമ്പോൾ ഇരയായ പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നുവെന്നും ആശാറാം ബാപ്പു പോസ്കോ നിയമപ്രകാരം കുറ്റവാളി ആവില്ലെന്നും ബാപ്പുവിെൻറ അഭിഭാഷകരായ ഷിരിഷ് ഗുപ്തയും പ്രദീപ് ചൗധരിയും വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
കുറ്റകൃതം നടക്കുമ്പോൾ പെൺകുട്ടിക്ക് 18 വയസിൽ കുറവായിരുന്നുവെന്ന കാര്യം വിചാരണ കോടതി കണ്ടെത്തിയതാണെന്ന് ഹരജി തള്ളിക്കൊണ്ട് ജസ്റ്റിസുമാരായ സന്ദീപ് മേഹ്ത, വിനീത് കുമാർ മാത്തൂർ എന്നിവരടങ്ങിയ പ്രത്യേക ബെഞ്ച് വ്യക്തമാക്കി.
ആഗസ്ത് 20ന് ഹൈകോടതി ഹരജിയിലുള്ള വാദം കേൾക്കൽ മാറ്റി വെച്ചിരിക്കുകയായിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.