ജെ.പി നദ്ദ ബി.ജെ.പി അധ്യക്ഷനായേക്കും
text_fieldsന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭയിൽ മൂന്നാമനായി അമിത്ഷാ ചുമതലയേൽക്കുേമ്പാൾ, അടുത ്ത ബി.ജെ.പി അധ്യക്ഷൻ ആരെന്ന ചോദ്യം പാർട്ടിയിൽ സജീവ ചർച്ചയായി. പുതിയ കേന്ദ്രമന്ത്രി സഭയിൽ ഉൾപ്പെടുത്താത്ത ജെ.പി. നദ്ദ പുതിയ ബി.ജെ.പി പ്രസിഡൻറാവുമെന്നാണ് സൂചന. കഴിഞ്ഞ മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയായിരുന്നു ജയപ്രകാശ് നദ്ദ. മോദി-അമിത്ഷാമാരുടെ വിശ്വസ്തൻകൂടിയാണ് അദ്ദേഹം.
തെരഞ്ഞെടുപ്പു മുന്നേറ്റങ്ങളെ ദോഷകരമായി ബാധിക്കുമെന്ന ആശങ്കമൂലം അമിത്ഷായുടെ മന്ത്രിസഭ പ്രവേശനത്തെക്കുറിച്ച് പലവട്ടം ചർച്ചകൾ നടന്നിരുന്നു. രണ്ടു വട്ടം പാർട്ടി അധ്യക്ഷനാവുകയും കാലാവധി പൂർത്തിയാക്കുകയും ചെയ്യുന്നതിനാൽ ഇനി പദവിയിൽ തുടരാനാവില്ല. ഇൗ സാഹചര്യംകൂടി മുൻനിർത്തിയാണ് മന്ത്രിസഭ പ്രവേശം. മന്ത്രിയായാലും പാർട്ടിയുടെ നിയന്ത്രണം മോദി-അമിത്ഷാമാരുടെ കൈകളിൽ തന്നെയായിരിക്കും.
മന്ത്രിസഭയിൽ കഴിഞ്ഞ അഞ്ചു വർഷമായി വിശ്വസ്തനായി പ്രവർത്തിച്ച അരുൺ ജെയ്റ്റ്ലിയുടെ പിന്മാറ്റമാണ് അമിത്ഷായുടെ മന്ത്രിസഭ പ്രവേശനം മോദിക്ക് ഏറ്റവും അനിവാര്യമാക്കി മാറ്റിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രിസ്ഥാനത്ത് അഞ്ചു വർഷമായി തുടർന്ന രാജ്നാഥ്സിങ്ങിനും പിന്നാലെയാണ് മന്ത്രിസഭയിലെ മൂന്നാമനായി അമിത്ഷാ സത്യപ്രതിജ്ഞ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.