മാലേഗാവ്, ഭീമ കൊറേഗാവ് കേസുകളിൽ നിന്ന് ജഡ്ജി പിന്മാറി
text_fieldsമുംബൈ: 2008 ലെ മാലേഗാവ് സ്ഫോടനം, ഭീമ കൊറേഗാവ് കേസുകളുമായി ബന്ധപ്പെട്ട ഹരജികളിൽ വാദംകേൾക്കുന്നതിൽ നിന്ന് ബോംബെ ഹൈകോടതി ജഡ്ജി ജസ്റ്റിസ് രേവതി മോഹിതെ ദരെ പിൻമാറി. സന്യാസിമാരും സൈനിക ഉദ്യോഗസ്ഥരും പ്രതികളായ മാലേഗാവ് സ്ഫോടനക്കേസിൽ മുമ്പ് എൻ.ഐ.എക്ക് വേണ്ടി അഭിഭാഷകയായി ഹാജരായത് ഹരജിക്കാരൻ ചൂണ്ടിക്കാട്ടിയതോടെയാണ് ജസ്റ്റിസ് രേവതി മോഹിതെ ദരെ പിൻമാറിയത്.
പ്രതിയായവർ തന്നെ മറ്റ് ഹരജികൾ നൽകി വിചാരണക്ക് കാലതാമസം വരുത്തുന്നതിനെതിരെ മറ്റൊരു പ്രതി സമീർ കുൽകർണി നൽകിയ ഹരജി പരിഗണിക്കുന്നതിൽ നിന്നാണ് ജഡ്ജിയുടെ പിൻമാറ്റം. ഭീമ കൊറേഗാവ് കേസിൽ സ്വാഭാവിക ജാമ്യത്തിന് അർഹനാണെന്ന് ചൂണ്ടിക്കാട്ടി ആക്ടിവിസ്റ്റ് അരുൺ ഫെരേര നൽകിയ ഹരജി പരിഗണിക്കുന്നതിൽ നിന്നുള്ള പിൻമാറ്റമാണ് മറ്റൊന്ന്. മറ്റൊരു പ്രതി സുധ ഭരദ്വാജിന് ഹൈകോടതി സ്വാഭാവിക ജാമ്യം നൽകിയിരുന്നു. ഇതു പ്രകാരം താനും ജാമ്യത്തിന് അർഹനാണെന്ന് ചൂണ്ടിക്കാട്ടിയാണ് അരുണിന്റെ ഹരജി. പിന്മാറ്റത്തിന്റെ കാരണം ജ. രേവതി മോഹിതെ ദരെ വ്യക്തമാക്കിയിട്ടില്ല.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.