കനിമൊഴിയുടെ വസതിയിൽ നിന്ന് ഒന്നും കണ്ടെത്താനായില്ല
text_fieldsചെന്നൈ: തൂത്തുക്കുടി ലോക്സഭ മണ്ഡലം ഡി.എം.കെ മുന്നണി സ്ഥാനാർഥി കനിമൊഴിയുടെ വസതിയിൽ ഒരു മണിക്കൂറോളം ആദായന ികുതി വകുപ്പ് അധികൃതർ റെയ്ഡ് നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ചൊവ്വാഴ്ച രാത്രി എട്ടരക്കാണ് തൂ ത്തുക്കുടിയിൽ കനിമൊഴി താമസിക്കുന്ന വീട്ടിൽ ഉദ്യോഗസ്ഥരെത്തിയത്. ഒമ്പതരയോടെ സംഘം മടങ്ങി. പിന്നീട് മാധ്യമപ്രവർത്തകരോട് സംസാരിച്ച കനിമൊഴി റെയ്ഡ് നിയമവിരുദ്ധമാണെന്ന് പ്രതികരിച്ചു. രാത്രി റെയ്ഡിന് അനുമതിയുണ്ടോയെന്ന തെൻറ ചോദ്യത്തിന് വ്യക്തമായ മറുപടിയുണ്ടായില്ലെന്നും അവർ പറഞ്ഞു.
അനധികൃതമായി പണം സൂക്ഷിച്ചിരിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധനക്ക് എത്തിയതെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. റെയ്ഡുമായി താൻ സഹകരിച്ചു. എതിർസ്ഥാനാർഥിയായ ബി.ജെ.പി തമിഴ്നാട് അധ്യക്ഷ തമിഴിസൈ സൗന്ദരരാജെൻറ വീട്ടിൽ കോടികൾ സൂക്ഷിച്ചിരിക്കുന്നതായും റെയ്ഡ് നടത്തുമോയെന്നുമുള്ള ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിെൻറ ചോദ്യം താനും ആവർത്തിക്കുന്നതായി കനിമൊഴി പറഞ്ഞു. തോൽവി ഭയന്നാണ് റെയ്ഡുകൾ നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശാനുസരണമാണ് തെരഞ്ഞെടുപ്പ് കമീഷനും ആദായനികുതി വകുപ്പും പ്രവർത്തിക്കുന്നത്. ഡി.എം.കെയെ പൊതുജനമധ്യത്തിൽ കളങ്കപ്പെടുത്താനുള്ള ഗൂഢനീക്കമാണിതെന്നും കനിമൊഴി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.