കശ്മീരിലും ലഡാക്കിലും ടൂറിസം മേഖലയിൽ നിക്ഷേപത്തിന് കർണാടകയും മഹാരാഷ്ട്രയും
text_fieldsബംഗളൂരു: കശ്മീരിൽ ഭരണഘടന പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെ ജമ്മു-കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിലെ ടൂറിസം മേഖലയിൽ നിക്ഷേപത്തിനായി കർണാടക, മഹാരാഷ്ട്ര സർക്കാറുകൾ ഒരുങ്ങുന്നു. ജമ്മു ആൻഡ് കശ്മീരിൽ തദ്ദേശീയർക്കല്ലാതെ ഭൂമി വാങ്ങാനാവില്ലെന്ന നിയമം ഇല്ലാതായതോടെയാണ് ബി.ജെ.പി ഭരിക്കുന്ന സർക്കാർ നിക്ഷേപവുമായി രംഗത്തെത്തുന്നത്.
കഴിഞ്ഞ ദിവസം കർണാടക ടൂറിസം മന്ത്രി സി.ടി. രവി, മഹാരാഷ്ട്ര ടൂറിസം മന്ത്രി ജയ്കുമാർ റാവൽ എന്നിവർ കൂടിക്കാഴ്ച നടത്തിയിരുന്നു. ജമ്മു ആൻഡ് കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിൽ രണ്ട് ടൂറിസ്റ്റ് റിസോർട്ടുകൾ മഹാരാഷ്ട്ര സ്ഥാപിക്കുമെന്ന് ജയ്കുമാർ റാവൽ പറഞ്ഞു. മഹാരാഷ്ട്ര ടൂറിസം വികസന കോർപറേഷനാണ് നിർമാണ ചുമതല. കെട്ടിടങ്ങൾക്ക് ഭൂമി കണ്ടെത്താൻ മഹാരാഷ്ട്ര ഗവർണർ, മുഖ്യമന്ത്രി എന്നിവർ മുഖേന കശ്മീർ ഗവർണറെ ബന്ധപ്പെടുമെന്നും സ്വകാര്യ ഭൂമിയോ സർക്കാർ ഭൂമിയോ വിലെകാടുത്തുവാങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
ശ്രീനഗറിലും ലഡാക്കിലും റിസോർട്ടുകൾ പണിയാൻ മഹാരാഷ്ട്ര ടൂറിസം വികസന കോർപറേഷൻ ഒരു കോടി രൂപ വീതം വകയിരുത്തിയിട്ടുണ്ട്. കർണാടക ടൂറിസം വകുപ്പിെൻറ റിസോർട്ടുകൾ കർണാടക സംസ്ഥാന ടൂറിസം വികസന കോർപറേഷനാണ് നിർമിക്കുക. വൈകാതെ പദ്ധതിക്കായി മന്ത്രിസഭയുടെ അനുമതി തേടുമെന്ന് മന്ത്രി സി.ടി. രവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.