Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർണാടകയിൽ ഒ.ബി.സി...

കർണാടകയിൽ ഒ.ബി.സി വിഭാഗത്തിന് 51 ശതമാനം സംവരണം നൽകണമെന്ന് ജാതിസെൻ​​സസ്

text_fields
bookmark_border
കർണാടകയിൽ ഒ.ബി.സി വിഭാഗത്തിന് 51 ശതമാനം സംവരണം നൽകണമെന്ന് ജാതിസെൻ​​സസ്
cancel

ന്യൂഡൽഹി: കർണാടകയിൽ ഒ.ബി.സി വിഭാഗത്തിനുള്ള സംവരണം 51 ശതമാനമാക്കി ഉയർത്തണമെന്ന് ജാതിസർവേ റിപ്പോർട്ട്. നിലവിലുള്ള 32 ശതമാനത്തിൽ നിന്നും 51 ശതമാനമാക്കി സംവരണം ഉയർത്തണമെന്നാണ് സർവേ റിപ്പോർട്ടിലെ പരാമർശം.

ജാതിസെൻസസിന്റെ റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച് പരാമർശമുള്ളത്. കർണാടകയിൽ 70 ശതമാനം ഒ.ബി.സി വിഭാഗക്കാരാണ് ഉള്ളതെന്നും സർവേയിൽ പറയുന്നുണ്ട്. കർണാടകയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഒ.ബി.സി വിഭാഗത്തിനുള്ള സംവരണം 51 ശതമാനമാക്കി ഉയർത്തണമെന്നാണ് സർവേയിൽ പറയുന്നത്.

തമിഴ്നാട്, ഝാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിലവിൽ 69 ശതമാനവും 77 ശതമാനവും സംവരണം പിന്നാക്ക വിഭാഗക്കാർക്ക് സംവരണം നൽകുന്നുണ്ട്. കർണാടകയിലെ ആകെ ജനസംഖ്യയായ 5.98 കോടിയിൽ 4.16 കോടിയാണ് ഒ.ബി.സി വിഭാഗക്കാർ. സർവേപ്രകാരം എസ്.സി വിഭാഗത്തിന്റെ എണ്ണം 1.09 കോടിയാണ്. എസ്.ടി ജനസംഖ്യ 42 ലക്ഷവുമാണ്.

കർണാടകയിൽ 2015ൽ എച്ച്.കാന്തരാജിന്റെ നേതൃത്വത്തിലാണ് ജാതിസർവേക്കുള്ള നീക്കങ്ങൾ തുടങ്ങിയതത്. കർണാടക സംസ്ഥാന പിന്നാക്ക കമീഷൻ നേതൃത്വത്തിലായിരുന്നു നീക്കം. ഫെബ്രുവരി 2024ലാണ് സിദ്ധരാമയ്യ ജാതിസെൻസസിന്റെ അവസാന റിപ്പോർട്ട് സമർപ്പിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakaCaste Census
News Summary - Karnataka caste census recommends raising Backward Class reservations to 51
Next Story