Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർണാടകയിൽ ജാതി...

കർണാടകയിൽ ജാതി സെൻസസ് റിപ്പോർട്ട് മന്ത്രിസഭയിൽ

text_fields
bookmark_border
കർണാടകയിൽ ജാതി സെൻസസ് റിപ്പോർട്ട് മന്ത്രിസഭയിൽ
cancel

ബംഗളൂരു: കർണാടകയിലെ സാമൂഹിക- സാമ്പത്തിക- വിദ്യാഭ്യാസ സർവേ (ജാതി സെൻസസ്) വെള്ളിയാഴ്ച മന്ത്രിസഭയിൽ അവതരിപ്പിച്ചു. വിധാൻസൗധയിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജാതി സെൻസസ് റിപ്പോർട്ട് ചർച്ചക്കുവെച്ചെങ്കിലും അന്തിമ അനുമതിയായിട്ടില്ല. റിപ്പോർട്ടിലെ നിർദേശങ്ങൾ വ്യക്തമായി പരിശോധിക്കണമെന്ന് മന്ത്രിമാർ ആവശ്യപ്പെട്ടതിനാൽ, ഇക്കാര്യത്തിൽ ഏപ്രിൽ 17ന് വീണ്ടും മന്ത്രിസഭ യോഗം ചേരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി.

അടുത്ത മന്ത്രിസഭ യോഗത്തിൽ വിശദമായ ചർച്ച നടക്കുമെന്ന് നിയമമന്ത്രി എച്ച്.കെ. പാട്ടീലും അറിയിച്ചു. കർണാടകയിലെ 94.77 ശതമാനം ജനങ്ങളെയും വിവിധ ജാതി-സമുദായ സംബന്ധിയായ വശങ്ങളും ഉൾപ്പെടുത്തി 50 വാല്യത്തിൽ തയാറാക്കിയതാണ് കർണാടക ജാതി സെൻസസ് റിപ്പോർട്ടെന്നാണ് വിവരം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakaCaste Census
News Summary - Karnataka: Caste census report tabled before Cabinet
Next Story