Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്മീരിൽ...

കശ്മീരിൽ സേനാവാഹനത്തിൽ വീണ്ടും മനുഷ്യകവചം

text_fields
bookmark_border
കശ്മീരിൽ സേനാവാഹനത്തിൽ വീണ്ടും മനുഷ്യകവചം
cancel

ജമ്മു: കശ്മീരിൽ സേനാവാഹനത്തിൽ മനുഷ്യകവചമായി അഞ്ചുപേരെ ഉപയോഗിച്ച വിഡിയോ വൈറലായി. നാല് മുതിർന്നവരെയും ഒരു കുട്ടിയേയും സൈനിക വാഹനത്തിന് പുറത്തിരുത്തിയ രണ്ടു മിനിറ്റ് വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. കല്ലേറിനെ പ്രതിരോധിക്കാനുള്ള സേനയുടെ നടപടി മുമ്പും വിമർശനത്തിന് ഇടയാക്കിയിരുന്നു. സമാനരീതിയിലാണ് ഇപ്പോൾ പ്രചരിക്കുന്ന വിഡിയോയും. ദൃശ്യങ്ങൾ യഥാർഥമാണെന്ന് സമ്പുര ഗ്രാമവാസികൾ പറഞ്ഞു. എന്നാൽ, ഇത്തരം ഒരു സംഭവം നടന്നിട്ടില്ലെന്നാണ് പൊലീസിെൻറ വാദം. 

ഇൗ മാസം 18 മുതലാണ് വിഡിയോ പ്രചാരത്തിലുള്ളത്. സേനാവാഹനത്തിൽ ജമ്മു ആൻഡ് കശ്മീർ പൊലീസ് എന്ന് എഴുതിയത് കാണാം. ആയുധധാരികളായ സേനാംഗങ്ങൾ ജനങ്ങളുമായി വാക്തർക്കത്തിൽ ഏർപ്പെടുന്നതും കളിയാക്കുന്നതും ദൃശ്യങ്ങളിലുണ്ട്.   
 ദൃശ്യങ്ങളുടെ അവസാന ഭാഗത്ത് നാലുപേർ നടന്നുനീങ്ങുന്നതും സേനാംഗം ബാറ്റുമായി േപാകുന്നതും കാണാം. കല്ലെറിഞ്ഞാൽ ബാറ്റുകൊണ്ട് തിരിച്ചടിക്കാൻ ഉദ്ദേശിച്ചാണിത്. 

തെക്കൻ കശ്മീർ പുൽവാമയിലെ സമ്പൂര ഗ്രാമത്തിൽനിന്നാണ് ദൃശ്യം പകർത്തിയത്. അവന്തിപ്പുര പൊലീസിെൻറ പരിധിയിലാണ് ഇവിടം. ഇത്തരം ഒരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് പൊലീസ് സൂപ്രണ്ട് സഹിദ് മാലിക്ക് അവകാശപ്പെട്ടത്. പെരുംനുണയും പഴയ വിഡിയോയുമാണ് പ്രചരിക്കുന്നതെന്നാണ് അദ്ദേഹത്തിെൻറ വാദം. സേനാംഗങ്ങളാരും ദൃശ്യങ്ങളിലില്ലെന്ന് േകന്ദ്ര റിസർവ് പൊലീസ് സേനാംഗം സഞ്ജയ് ശർമ പറഞ്ഞു. അതേസമയം, സമ്പൂരയിലെ ഗ്രാമവാസികൾ ദൃശ്യങ്ങളിലുള്ളവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ജൂൺ 18ന് വൈകീട്ടാണ് സംഭവം നടന്നതെന്ന് അവർ ആണയിടുന്നു.  അഞ്ചുപേരുണ്ടെങ്കിലും നാലുപേരെയാണ് ദൃശ്യങ്ങളിൽ വ്യക്തമായി കാണുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmirHuman Shieldincidentsscarsminor men
News Summary - In Kashmir, another ‘human shield’ incident scars a minor and four men- India news
Next Story